ഷിരൂർ: മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ദൗത്യം നാളെ തുടരും. നദിയുടെ ആഴങ്ങളിൽ മുഴുവനും മണ്ണും ചെളിയുമാണെന്ന് കാർവാർ എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
മൽപെയ്ക്ക് ചെളി മാത്രമാണ് കണ്ടെത്താൻ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മരക്കഷ്ണവും ചളിയും പാറയും മാത്രമാണ് ഇന്നലെ പരിശോധനയിയില്‍ കണ്ടെത്തിയത്.
ലോറി ഉണ്ടാകാൻ ഏറ്റവും സാധ്യതയുണ്ടെന്ന് കരുതിയ നാലാം പോയിന്റിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. ഷിരൂരിൽ നാളെ രാവിലെ 9 മണിക്ക് തിരച്ചിൽ പുനരാരംഭിക്കും.