/sathyam/media/media_files/5FrhynG0akShrToNEbDA.jpg)
തിരുവനന്തപുരം: സർക്കാരിനെതിരെയുള്ള വിവാദങ്ങളും പാർട്ടിയിലെ വിഭാഗീയതയും ശക്തമായി നിൽക്കെ സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമാകും.
വിഭാഗീയതയുടെ പേരിൽ ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്താണ് ആദ്യ സമ്മേളനം. രണ്ടാം പിണറായി സർക്കാരിന്‍റെ ഭരണം വിലയിരുത്തിയുള്ള വിമർശനങ്ങളും സമ്മേളനങ്ങളിൽ പ്രതിനിധികൾ ഉന്നയിച്ചേക്കും.
നാളെ മുതൽ ഡിസംബര്‍ 12 വരെ കൊട്ടിയം മയ്യനാട് ധവളക്കുഴിയിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് കൊല്ലം ജില്ലാ സമ്മേളനം.
പിബി അംഗം എം.എ.ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ സമ്മേളനത്തില്‍ 450 പ്രതിനിധികള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ കരുനാഗപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഇല്ല എന്നതാണ് ശ്രദ്ദേയം.
സമ്മേളനം കൈയാങ്കളിയിൽ കലാശിച്ച കുരുനാഗപ്പള്ളിയില്‍ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഏഴ് അംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവില്‍ ഏരിയാ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്.