/sathyam/media/media_files/q8oInGwWpuItOOigc5bS.jpg)
തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. രണ്ട് കമ്മീഷണർമാരെയും ഏഴ് ജില്ലാ പൊലീസ് മേധാവിമാരെയും മാറ്റി. ഡിഐജിയും കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറുമായ രാജഗോപാല്‍ മീണയെ കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി കമ്മിഷണര്‍ എന്ന തസ്തിക സൃഷ്ടിച്ച് ആ ചുമതലയിലേക്ക് മാറ്റി.
വയനാട് എസ്പിയായ ടി. നാരായണനെ കോഴിക്കോട് കമ്മീഷണറാക്കി. ആലപ്പുഴ എസ് പിയായ ചൈത്ര തെരേസ ജോണിനെ കൊല്ലം കമ്മീഷണറായി. കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിനെ വിജിലന്‍സിലേക്ക് മാറ്റി. എസ്.പി തസ്തിക എക്സ് കേഡര്‍ ആയി സൃഷ്ടിച്ചാണ് സ്ഥലംമാറ്റം.
സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പി തപോഷ് ബസുമത്രിയാണ് പുതിയ വയനാട് ജില്ലാ പൊലീസ് മേധാവി. നിധിൻ രാജാണ് കോഴിക്കോട് റൂറൽ എസ്പി. എറണാകുളം ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്പി ആയ എസ്. സുജിത് ദാസ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആകും. സുജിത്തിന് പകരം സ്‌ക്വാഡിലേക്ക് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.പി ആയ എം.എല്‍ സുനില്‍ എത്തും.
ഡി ശിൽപ്പയാണ് കാസർകോട് എസ് പി. കോട്ടയത്ത് ഷാഹൽ ഹമീദും പത്തനംതിട്ടയില്‍ സുജിത് ദാസും എസ് പിമാരാകും. മലബാര്‍ സ്പെഷ്യല്‍ പോലീസ് കമാന്‍ഡന്റ് കെ.വി സന്തോഷിനെ എക്സൈസ് വിജിലന്‍സിലേക്ക് ഡെപ്യൂട്ടേഷന്‍ നല്‍കി മാറ്റി. പോലീസ് ട്രെയിനിങ് കോളേജിലെ പ്രിന്‍സിപ്പലായ വി.യു കുര്യാക്കോസിനെ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായി നിയമിച്ചു.
കാഫിര്‍ സ്‌ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ മേല്‍നോട്ടം വഹിച്ച കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിനെ പുതിയതായി രൂപവത്കരിച്ച എക്കണോമിക് ഒഫന്‍സ് വിങ്ങിന്റെ തിരുവനന്തപുരം റേഞ്ചിലേക്ക് മാറ്റി. കേസിന് മേൽനോട്ടം വഹിച്ചിരുന്ന കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
എം.പി.മോഹന ചന്ദ്രനാണ് ആലപ്പുഴയുടെ പുതിയ എസ്പി. കോഴിക്കോട് ഡിസിപി അനുജ് പലിവാളിനെ കണ്ണൂര്‍ റൂറല്‍ എസ്പിയായി നിയമിച്ചു. ബി.വി.വിജയ് ഭാരത് റെഡ്ഡിയാണ് പുതിയ തിരുവനന്തപുരം ഡിസിപി.