തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗം.  യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു: കെ.മുരളീധരൻ

തെരഞ്ഞെടുപ്പില്‍ സിപിഎം കടുത്ത ആശയദാരിദ്ര്യത്തിലാണെന്നും യുഡിഎഫിനെ ചിത്രത്തില്‍ നിന്നു മാറ്റാനുള്ള ശ്രമമാണ് ബിജെപിയും സിപിഎമ്മും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

New Update
muralidharan

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമാണ് നിലനില്‍ക്കുന്നതെന്നു കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതി അംഗം കെ. മുരളീധരന്‍. 

Advertisment

യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. 

തെരഞ്ഞെടുപ്പില്‍ സിപിഎം കടുത്ത ആശയദാരിദ്ര്യത്തിലാണെന്നും യുഡിഎഫിനെ ചിത്രത്തില്‍ നിന്നു മാറ്റാനുള്ള ശ്രമമാണ് ബിജെപിയും സിപിഎമ്മും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത തകര്‍ന്നതിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി പിണറായിവിജയന്‍ ശ്രമിക്കുന്നത്. 

ദേശീയപാത വികസനത്തിന്‍റെ പേരില്‍ കോടികളുടെ ഫ്‌ളക്‌സ് വച്ച് പ്രചാരണം നടത്തിയ മുഖ്യമന്ത്രി ഇപ്പോള്‍ ഉത്തരവാദിത്തമില്ലെന്ന് പറയുന്നതിലൂടെ സ്വയം ചെറുതാകുകയാണ്. ഈ വിഷയത്തില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യഉത്തരവാദിത്തമാണുള്ളത്. ‌

Advertisment