കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്: വിധി വന്നശേഷം ഫലപ്രഖ്യാപനം, വിസിയെ തടഞ്ഞ് പ്രതിഷേധം

ഫല പ്രഖ്യാപനം ഇന്നുതന്നെ നടത്താൻ കഴിയില്ലെന്ന വിസിയുടെ പ്രഖ്യാപനം വന്നതോടെ ചേംബറിൽ വാക്കേറ്റവും ബഹളവുമുണ്ടായി

author-image
shafeek cm
New Update
kerala ucity neww

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ സംബന്ധിച്ച് വൈസ് ചാൻസലറും (വിസി) സംഘടനകളും തമ്മിൽ തർക്കം. കോടതിയിലുള്ള കേസുകളിലെ വിധി വന്നശേഷം ഫലപ്രഖ്യാപനം മതിയെന്നാണ് വിസിയുടെയും കോൺഗ്രസിന്റെയും മറ്റു പാർട്ടികളുടെയും ആവശ്യം. ഇന്ന് തന്നെ ഫലപ്രഖ്യാപനം വേണമെന്നാണ് ഇടതുസംഘടനകൾ ആവശ്യപ്പെട്ടത്.

Advertisment

ഫല പ്രഖ്യാപനം ഇന്നുതന്നെ നടത്താൻ കഴിയില്ലെന്ന വിസിയുടെ പ്രഖ്യാപനം വന്നതോടെ ചേംബറിൽ വാക്കേറ്റവും ബഹളവുമുണ്ടായി. എതിർത്ത വിസിയെ സിപിഎം അനുകൂലികൾ തടഞ്ഞുവച്ചിരിക്കുകയാണ്.രാവിലെ 8 മുതൽ 10 വരെയായിരുന്നു കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്. 12 സീറ്റിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും 9 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

റിട്ടേണിങ് ഓഫിസർ ഇന്ന് പ്രഖ്യാപനം വേണമെന്നും ആവശ്യപ്പെട്ടു. 15 വോട്ട് സംബന്ധിച്ച് നിലവിൽ തർക്കമുണ്ട്. ഇതു ചോദ്യം ചെയ്തുകൊണ്ട് എസ്എഫ്ഐയും ബിജെപി പ്രവർത്തകരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇന്ന് പരി​ഗണിക്കുന്നുണ്ട്. സർവകലാശാലയിൽനിന്ന് പുറത്തേക്ക് പോകാനിരുന്ന വിസിയെ ഖരാവോ ചെയ്യുകയാണ് നിലവിൽ പ്രതിഷേധക്കാർ. വിസിയെ സർവകലാശാല ആസ്ഥാനം വിട്ടുപോവാൻ സമ്മതിക്കില്ലെന്നാണ് സംഘടനകൾ പറയുന്നത്.

Advertisment