മലയാള സിനിമക്ക് ഒ.ടി.ടിയിലും രക്ഷയില്ല. വരുമാനത്തില്‍ 40 ശതമാനത്തോളം കുറവ്. കൊട്ടിഘോഷിച്ച് ഇറങ്ങിയ സൂപ്പര്‍ താരങ്ങളുടെ പല സിനിമകളും ഒ.ടി.ടിക്കു വേണ്ട. ലാഭം വേണമെങ്കില്‍ തീയറ്ററുകളില്‍ നിന്ന് തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിക്കേണ്ട അവസ്ഥ. 25 കോടി മുടക്കിയിട്ട് 5 കോടി പോലും കിട്ടാതെ ജനപ്രിയ നായകന്റെ ചിത്രം !

വര്‍ഷങ്ങളായി ഹിറ്റുകളില്ലാത്ത യുവനടന്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയ പ്രതിഫലമാണ് ഈ വര്‍ഷം വാങ്ങിയതെന്ന ആരോപണവും ഇക്കാലയളവില്‍ ഉയര്‍ന്നു കേട്ടു

New Update

കോട്ടയം: കുതിച്ചു ചാടിയ മലയാള സിനിമ ഒ.ടി.ടി.യില്‍ കിതയ്ക്കുന്നു. ഒ.ടി.ടി, സാറ്റലൈറ്റ്, ഓവര്‍സീസ് റൈറ്റ്‌സ് വില്പനയില്‍ നിന്നുള്ള വരുമാനത്തില്‍ 40 ശതമാനത്തോളം കുറവു വന്നിട്ടുണ്ട്.

Advertisment

ലാഭം വേണമെങ്കില്‍ തീയറ്ററുകളില്‍ നിന്ന് മുടക്കുമുതല്‍ തിരിച്ചുപിടിക്കേണ്ട അവസ്ഥയിലേക്ക് എത്തി മലയാള സിനിമ.


തീയറ്റില്‍ മികച്ച പ്രതികരണം ലഭിക്കുന്ന സിനിമകള്‍ക്കു മാത്രമാണ് ഒ.ടി.ടിയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്.


കോവിഡിനു ശേഷം സിനിമ ഇറങ്ങി രണ്ടാഴ്ചയ്ക്കം ഒ.ടി.ടിയില്‍ സിനിമ എത്തുമായിരുന്നെങ്കില്‍ ഇപ്പോള്‍ പരമാവധി ലാഭം തീയറ്റില്‍ നിന്നു നേടിയ  ശേഷമേ നിര്‍മാതാക്കള്‍ ഒ.ടി.ടിക്കു ചിത്രങ്ങള്‍ കൈമാറൂ.

തീയറ്റില്‍ ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞാകും പല പടങ്ങളും ഒ.ടി.ടിയില്‍ എത്തുക. സൂപ്പര്‍ സറ്റാര്‍ ചിത്രങ്ങള്‍ പോലും ഒ.ടി.ടിയില്‍ സ്വകരിക്കാത്ത അവസ്ഥയും 2024 കണ്ടു.

publive-image


ജനപ്രീയ താരം എന്നു വിശേഷണം ഉള്ള ദിലീപ് ചിത്രങ്ങളായ ബാന്ദ്ര, തങ്കമണി എന്നീ സിനിമകളാണ് ഒ.ടി.ടിയില്‍ എത്താന്‍ പാടുപെട്ടത്. ഈ രണ്ടു ചിത്രങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ പവി കെയര്‍ടേക്കര്‍ എന്ന ചിത്രം ഒ.ടി.ടിയില്‍ എത്തുകയും ചെയ്തു.


കോവിഡിനു ശേഷം മലയാളസിനിമ വ്യത്യസ്തമായ കഥകള്‍ ചെയ്തു ലോകശ്രദ്ധ നേടിയപ്പോഴും തന്റെ പഴയ ട്രാക്ക് തന്നെ തുടര്‍ന്നതു താരത്തിന്റെ കരിയറിനെ സാരമായി ബാധിച്ചിരുന്നു. 

കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ വന്ന ബാന്ദ്ര കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി മാറി. 25 കോടി മുടക്കിയ ചിത്രം 5 കോടി പോലും കളക്ട് ചെയ്തില്ല.

അതേ സമയം, മലയാള സിനിമയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ 30ല്‍ താഴെ ചിത്രങ്ങള്‍ മാത്രമാണു നിര്‍മാതാക്കള്‍ക്ക് ലാഭം സമ്മാനിച്ചത്.

publive-image


മലയാള സിനിമയുടെ തിരിച്ചുവരവിന്റെ വര്‍ഷമാകും 2024 എന്നായിരുന്നു പൊതുധാരണ. ഒ.ടി.ടി വരുമാനം കുത്തനെ ഉയര്‍ന്നതും വിദേശ രാജ്യങ്ങളില്‍ മലയാള സിനിമയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതുമായിരുന്നു ഇതിന് കാരണമായി പറയപ്പെട്ടത്.


എന്നാല്‍, വര്‍ഷം അവസാനിക്കുമ്പോള്‍ ഐ.സി.യുവില്‍ നിന്നു വെന്റിലേറ്ററിലേക്ക് എന്ന അവസ്ഥയിലാണു മലയാള സിനിമ. കാര്യമായ തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ ഒരു വ്യവസായം കൂടി അസ്തമിച്ചേക്കാവുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

ചെലവ് 1,000 കോടിയിലധികം ഈ വര്‍ഷം പുറത്തിറങ്ങിയ 220നടുത്ത് ചിത്രങ്ങള്‍ക്കായി ഇതുവരെ മുടക്കിയത് 1,000 കോടി രൂപയ്ക്ക് മുകളിലാണെന്ന കണക്കുകളും പുറത്തു വന്നു.

ചിത്രങ്ങളുടെ ബജറ്റില്‍ 15-20 ശതമാനം വര്‍ധന മുന്‍വര്‍ഷത്തേക്കാള്‍ വേണ്ടിവന്നതായി നിര്‍മാതാക്കള്‍ പറയുന്നു. താരങ്ങളുടെ പ്രതിഫലത്തിലേക്കാണ് കൂടിയ ചെലവിന്റെ സിംഹഭാഗവും പോയത്.


.


publive-image

ഈ വര്‍ഷം ഈ നടന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളില്‍ പലതിന്റെയും ഒ.ടി.ടി റൈറ്റ്‌സ് പോലും വിറ്റുപോയില്ലെന്ന് സിനിമാ രംഗത്തുള്ളവര്‍ പറയുന്നു.

അതേസമയം, പറവ ഫിലിംസില്‍ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തലിനെ തുടര്‍ന്നു നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

ഹിറ്റായ മഞ്ഞുമല്‍ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

 

 

Advertisment