യുഡിഎഫിൽ ചേരുമെന്ന് അഭ്യൂഹങ്ങൾക്കിടെ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ച് പി.കെ.ശശി. കഴിഞ്ഞ കുറച്ചുനാളുകളായി സിപിഎമ്മുമായി അകലം പാലിച്ചിരുന്ന പി.കെ.ശശി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ജാഥയിലും പങ്കെടുത്തിരുന്നില്ല

ഷൊർണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.

New Update
sasi

തിരുവനന്തപുരം: യുഡിഎഫിൽ ചേരുമെന്ന് അഭ്യൂഹങ്ങൾക്കിടെ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ച് പി.കെ.ശശി.

Advertisment

സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ശശിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല.


കഴിഞ്ഞ കുറച്ചുനാളുകളായി സിപിഎമ്മുമായി അകലം പാലിച്ചിരുന്ന പി.കെ.ശശി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ജാഥയിലും പങ്കെടുത്തിരുന്നില്ല.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ജാഥയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നായിരുന്നു ശശിയുടെ മറുപടി.

എന്നാൽ നേതൃത്വത്തോടുള്ള അതൃപ്തിയാണ് കാരണമെന്നാണ് വിലയിരുത്തൽ. ഷൊർണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.

സഹകരണ കോളജിന്‍റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങൾ ഉൾപ്പെടെ ഉയർന്നതിനെ തുടർന്നായിരുന്നു പാർട്ടി നടപടി.

Advertisment