ഉരുൾപൊട്ടലിൽ രക്ഷാദൗത്യവുമായി സൈന്യമെത്തി. പാലം തകർന്നതുകൊണ്ട് ആദ്യമായി പ്രദേശത്ത് താല്ക്കാലിക പാലം നിർമിക്കാനാണ് നീക്കം.
ഫയർ ആൻഡ് സേഫ്റ്റിയും പോലീസും ചേർന്നുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നു. രക്ഷാപ്രവർത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകൾ എത്തും.
പൂർണമായും ഒറ്റപ്പെട്ട പോയിരിക്കയാണ് മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നീ മേഖലകൾ. നിരവധി പേർ വീടുകളിൽ കുടുങ്ങി കിടക്കുന്നതായും രക്ഷപെട്ടവരും പ്രദേശവാസികളും പറയുന്നു. പ്രദേശത്ത് 3 തവണ ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. വെള്ളാർ മലയിൽ നിന്ന് കണ്ടെത്തിയത് കൈക്കുഞ്ഞിന്റേത് അടക്കം 13 മൃതദേഹങ്ങൾ.