തൃശൂരിലെ തോല്‍വിയും ഡിസിസിയിലെ കൂട്ടയടിയും; ജോസ് വള്ളൂരിന്റെയും എം.പി.വിന്‍സന്റിന്റെയും രാജി കെപിസിസി അംഗീകരിച്ചു; വി.കെ.ശ്രീകണ്ഠന് തൃശ്ശൂര്‍ ഡിസിസി  പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല; തിരഞ്ഞെടുപ്പ് പരാജയം മൂന്നംഗ സമിതി അന്വേഷിക്കും; സജീവന്‍ കുര്യാച്ചിറ, എം.എല്‍ ബേബി എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍

 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ്.  സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ തോല്‍വിയെയും തുടര്‍ന്ന് ഡി.സി.സി.  ഓഫീസുണ്ടായ സംഘര്‍ഷങ്ങളെത്തുടര്‍ന്നുമാണ് രാജി. 

New Update
jose valloor mp vincent vk sreekandan

തൃശൂര്‍: ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും, ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ എം.പി. വിന്‍സെന്റിന്റെയും രാജി നേതൃത്വം അംഗീകരിച്ചു. ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള എം.പി.വിന്‍സെന്റിന്റെ  രാജി യു ഡി എഫ് ചെയര്‍മാന്‍ വി ഡി സതീശനുമാണ് അംഗീകരിച്ചത്.

Advertisment

 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ്.  സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ തോല്‍വിയെയും തുടര്‍ന്ന് ഡി.സി.സി.  ഓഫീസുണ്ടായ സംഘര്‍ഷങ്ങളെത്തുടര്‍ന്നുമാണ് രാജി. 

തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല  വി.കെ.ശ്രീകണ്ഠന്‍ എം.പിക്ക്  കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നല്‍കിയതായി കെപിസിസി ജനറല്‍സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. 

തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി രാഷ്ട്രീയകാര്യ സമിതി അംഗമായ കെ.സി.ജോസഫ് , വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ്  എം.എല്‍.എ , ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ  മൂന്നംഗ  സമിതിക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ചുമതല നല്‍കി.

പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ്  ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സജീവന്‍ കുര്യാച്ചിറ, എം.എല്‍ ബേബി എന്നിവരെ അന്വേഷണ വിധേയമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി  ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.