സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരില്‍ 30 ശതമാനത്തിനും ഫംഗസ് രോഗബാധ

പുഴുക്കടി, ചുണങ്ങ് എന്നിവയാണ് വ്യാപകമായുള്ള മറ്റ് ചര്‍മ രോഗങ്ങള്‍. ശുചിത്വമില്ലായ്മയും അമിത ഈര്‍പ്പമുള്ള സാഹചര്യവുമാണ് ഫംഗസ് അണുബാധയുടെ ഉയര്‍ന്ന വ്യാപനത്തിന് കാരണം.

New Update
PRISONERS1

കൊച്ചി: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന ചര്‍മ രോഗമുള്ള തടവുകാരില്‍ 30 ശതമാനം പേര്‍ക്കും ഫംഗസ് അണുബാധയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. ത്വക്ക് രോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഡെര്‍മറ്റോളജിസ്റ്റ്, വെനറോളജിസ്റ്റ്, ലെപ്രോളജിസ്റ്റ് (ഐ.എവി.ഡി.എല്‍) കേരള ഘടകം സംസ്ഥാന വ്യാപകമായി ജയിലുകളില്‍ നടത്തിയ സൗജന്യ പരിശോധന ക്യാമ്പിലാണ് ഈ കണ്ടെത്തല്‍. ചര്‍മ സംബന്ധമായ ആരോഗ്യപ്രശ്നമുന്നയിച്ച 1200 പുരുഷന്മാരേയും 300 വനിതകളേയുമാണ് ചികിത്സയ്ക്ക് വിധേയരാക്കിയത്.

Advertisment

ഫംഗസ് അണുബാധ മൂലമുള്ള ചര്‍മ രോഗങ്ങളാണ് തടരുകാരില്‍ മുഖ്യമായും കാണപ്പെട്ടത്. പുഴുക്കടി, ചുണങ്ങ് എന്നിവയാണ് വ്യാപകമായുള്ള മറ്റ് ചര്‍മ രോഗങ്ങള്‍. ശുചിത്വമില്ലായ്മയും അമിത ഈര്‍പ്പമുള്ള സാഹചര്യവുമാണ് ഫംഗസ് അണുബാധയുടെ ഉയര്‍ന്ന വ്യാപനത്തിന് കാരണമെന്ന് ഐ.എ.വി.ഡി.എല്‍. സംസ്ഥാന പ്രസിഡന്റ് ഡോ.എം.എം. ഫൈസല്‍ പറഞ്ഞു. 

എക്സിമ, സ്‌കേബീസ്, സോറിയാസിസ് എന്നീ ചര്‍മ രോഗങ്ങളും തടവുകാരില്‍ കാണപ്പെട്ടു. 18 മുതല്‍ 21 വയസു വരെയുളള പ്രായക്കാരില്‍ മുഖക്കുരു, താരന്‍ പോലുള്ള പ്രശ്നങ്ങളാണ് മുഖ്യമായും കാണപ്പെട്ടത്. ഐ.എ.വി.ഡി.എല്‍. രാജ്യവ്യാപകമായി നടത്തുന്ന മിഷന്‍ പ്രിസണ്‍ പദ്ധതിയുടെ ഭാഗമായാണ് തെരഞ്ഞെടുത്ത 10 ജയിലുകളില്‍ ആദ്യ ഘട്ടത്തില്‍ പരിശോധനാ ക്യാമ്പ് നടത്തിയതെന്ന് സംസ്ഥാന സെക്രട്ടറി ഡോ. കെ.ബി. അനുരാധ അറിയിച്ചു.

Advertisment