എണ്ണവില കുറക്കും എന്നു പറഞ്ഞിട്ട് ഒറ്റയടിക്ക് രണ്ടു രൂപ കൂട്ടി. എന്നാല്‍ പിന്നെ ഇലക്ട്രിക് വാഹനം വാങ്ങാം എന്നുവച്ചാല്‍ അതിന്‍റെ നികുതിയും കൂട്ടി. പോരാഞ്ഞ് കറണ്ട് ചാര്‍ജും കൂട്ടി. വീട്ടില്‍ വെറുതേ ഇരിക്കാം എന്നു വച്ചാല്‍ വീട്ടുകരം കുത്തനെ കൂട്ടി. വീട് അടച്ചിട്ട് എങ്ങോട്ടെങ്കിലും പോകാമെന്നു വച്ചാല്‍ അടച്ചിട്ട വീടിന് പ്രത്യേക നികുതി. വീട് വിറ്റ് എങ്ങോട്ടെങ്കിലും പോകാമെന്നു വച്ചാല്‍ ന്യായവില 20 ശതമാനം കൂട്ടി. ഇതൊക്കെ മറക്കാന്‍ രണ്ടെണ്ണം അടിക്കാമെന്നു വച്ചാല്‍ അതിനും കൂട്ടി.
സോഷ്യല്‍ മീഡിയയില്‍ കറങ്ങുന്നതാണ് ഈ പോസ്റ്റ്. എനിക്കയച്ചുതന്നത് മനോജ് നൂറനാട്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ എതിര്‍ത്തുകൊണ്ടുള്ള പ്രതികരണങ്ങളില്‍ ഒന്നാണിത്. പത്രമാധ്യമങ്ങളും നിരീക്ഷകരും ബാലഗോപാലിനെ കടിച്ചു കീറുകയാണ്. പ്രതിരോധിക്കേണ്ടവര്‍ മിണ്ടുന്നുമില്ല.
ബാലഗോപാലിന്‍റെ വക്കാലത്ത് ഏറ്റെടുക്കേണ്ട ഒരു ബാധ്യതയും എനിക്കില്ല. എന്നാല്‍ പത്തിരുപതു കൊല്ലത്തിനിടെ കേരള സാമ്പത്തിക ശരീരത്തെ പുഷ്ടിപ്പെടുത്തുന്ന ഏക ബജറ്റ് ഇതാണെന്ന് ഞാന്‍ പറയുന്നു.
ബാക്കിയൊക്കെ സുഖിപ്പിക്കല്‍ ബജറ്റുകളായിരുന്നു. വല്ലവന്‍റെ പന്തിയിലെ വിളമ്പലുകളായിരുന്നു. ഇവിടെ കടം കൂടിയാലെന്താ, കുളംതോണ്ടിയാലെന്താ എന്‍റെ കോണകം പുരപ്പുറത്തുതന്നെ കിടക്കണമെന്നു ചിന്തിച്ച പൂര്‍വ്വകാല ധനമന്ത്രിമാര്‍ക്കിടയില്‍ ബാലഗോപാല്‍ വ്യത്യസ്തനാകുന്നത് യാഥാര്‍ത്ഥ്യങ്ങളോട് ഏറ്റുമുട്ടിയാണ്.
കേരളം കടക്കെണിയിലാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. രാഷ്ട്രീയ കാരണങ്ങളാല്‍ കേന്ദ്ര ബി.ജെ.പി. സര്‍ക്കാര്‍ പിടലിക്ക് ക്ലിപ്പിട്ടതോടെ ശ്വാസംമുട്ടലുമായി. കാലുപിടിച്ചു ജീവന്‍ നിലനിര്‍ത്തണോ അതോ സ്വന്തം കാലില്‍ നില്‍ക്കാന്‍ നോക്കണോ ? അതായിരുന്നു ബാലഗോപാലിന്‍റെ മുമ്പിലെ വഴികള്‍. രണ്ടാമത്തെ മാര്‍ഗം മന്ത്രി തെരഞ്ഞെടുത്തു.
സ്വന്തം വീടു വിറ്റ് ഖജനാവിലിട്ടാല്‍ തീരുന്നതല്ലല്ലോ നമ്മുട പ്രശ്നം. അതിനാല്‍ പ്രശ്നങ്ങളെ സത്യസന്ധമായി നേരിടുക. അതിനു പണം വേണം. 15 ശതമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്കായും വരുമാനത്തിന്‍റെ 85 ശതമാനം ശമ്പളത്തിനും പെന്‍ഷനുമായും ചെലവാക്കുന്ന ഒരു വിഢി സംസ്ഥാനമാണു കേരളം. പിന്നെ എങ്ങനെ വികസനം നടക്കും ?
കിഫ്ബിയായിരുന്നു കുറുക്കുവഴി. കെ.എം. എബ്രഹാം എന്ന മുന്‍ ചീഫ് സെക്രട്ടറിയാണ് അതിന്‍റെ സൂത്രധാരന്‍. ഐഡിയ ഈസ് ഗുഡ്; ബട്ട് ലെഗ് ഈസ് മൈന്‍ എന്ന നിലയിലായി, കേന്ദ്രം അതും സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയില്‍പ്പെടുത്തിയതോടെ കിഫ്ബിയുടെ കാറ്റും പോയി.
നമ്മുടെ പെന്‍ഷന്‍കാര്‍ കിട്ടിയ പണം ബാങ്കുകളില്‍ നിക്ഷേപിച്ച് ചെറിയ പലിശ വാങ്ങി വന്‍ ലാഭമുണ്ടാക്കാന്‍ ബാങ്കുകളെ സഹായിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഒരിക്കല്‍ ഞാന്‍ മന്ത്രി ബാലഗോപാലിനോടു ചോദിച്ചു. ട്രഷറി നിക്ഷേപങ്ങള്‍ കൂടുതലും സര്‍ക്കാര്‍ പെന്‍ഷന്‍കാരുടേതാണ്. ആവശ്യം വരുമ്പോള്‍ സര്‍ക്കാര്‍ 10 ശതമാനത്തിനു വരെ പണം പൊതു കമ്പോളത്തില്‍ നിന്നെടുക്കാറുണ്ട്. ഈ പലിശ ഈ പെന്‍ഷന്‍കാര്‍ക്കു കൊടുത്തുകൂടേ ? കുറെ നാളിനുശേഷം മറുപടിയായി ബാലഗോപാല്‍ പറഞ്ഞു. നല്ല ആശയമായിരുന്നു. കിട്ടുന്ന അധിക പലിശ അവര്‍ (പെന്‍ഷന്‍കാര്‍) ഇവിടെ ചെലവാക്കുമല്ലോ. പക്ഷേ അതും കേന്ദ്രം സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയില്‍ പെടുത്തിക്കളഞ്ഞു.
എന്നും കടംവാങ്ങി തിന്നു മുടിക്കുന്ന കാരണവരാകരുതല്ലോ കേരള ധനമന്ത്രി. അതിനാല്‍ ഇക്കുറി നികുതി കൂട്ടി. അല്ലാതെന്താ മാര്‍ഗം ? കലഞ്ഞൂരെ കുടുംബഭൂമി വിറ്റു കൊണ്ടുവന്ന് കേരള ഖജനാവില്‍ ഇടണോ ? അങ്ങനെ ചെയ്താല്‍ പിള്ളേര്‍ തെണ്ടും. നന്ദിവാക്കുപോലും ഒരുത്തനും പറയില്ല. അഞ്ഞൂറു രൂപയുടെ മദ്യം വാങ്ങാന്‍ നൂറു രൂപ ഓട്ടോറിക്ഷക്കു മുടക്കുന്ന കുടിയന്‍മാരുള്ള നാടാണിത്. ഇനി ബസില്‍ പോയി കള്ളു വാങ്ങിയാല്‍ മതി. അല്ലെങ്കില്‍ കുടി നിര്‍ത്ത്.
ഭൂമിയുടെ ന്യായവില. കള്ളവിലവച്ചു ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവരല്ലേ കൂടുതല്‍. യഥാര്‍ത്ഥ വിലക്കു കാണിച്ചാല്‍ ആദായനികുതിക്കാര്‍ കയറി മേയും. അതിനാല്‍ അധികം കിട്ടുന്നതിന്‍റെ പങ്ക് സര്‍ക്കാരിനു നല്‍കണം. 50 മുതല്‍ 100 ലക്ഷം വരെ കൊടുത്തു ഫ്ലാറ്റു വാങ്ങുന്നവര്‍ 5 ലക്ഷം സര്‍ക്കാരിനു നല്‍കണം. അതു വലിയ അപരാധമാണോ ?
പണ്ട് കെ. കരുണാകരന്‍ ബജറ്റിനെക്കുറിച്ചുള്ള ഒരു രഹസ്യം പറഞ്ഞു. നികുതി കൂട്ടേണ്ടതൊക്കെ കൂട്ടുക. പ്രതിപക്ഷത്തിനും പത്രങ്ങള്‍ക്കും കടിക്കാന്‍ ചില ഇറച്ചിക്കഷണങ്ങള്‍ കൂടി ഇട്ടേക്കണം. ഉപ്പിന്‍റെ വില ഇരട്ടിയാക്കുക. വൈദ്യുതി നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിക്കുക. കളിപ്പാട്ടങ്ങള്‍ക്കു നികുതി ഇടുക, അങ്ങനെ. ചര്‍ച്ച അതിന്‍റെ വഴിയേ പോകും. ഒടുവില്‍ ഇതൊക്കെ പിന്‍വലിക്കുക. അതോടെ കനത്ത നികുതിയൊക്ക നടപ്പാക്കാനാകും. ആ ബുദ്ധിയിലാണോ ബാലഗോപാല്‍ പെട്രോളിനു വില കൂട്ടിയതെന്നറിയില്ല.
പെട്രോള്‍ വില വര്‍ധന പിന്‍വലിക്കുകയും ആളില്ലാ വീടുകള്‍ക്കുള്ള നികുതി ഒഴിവാക്കുകയും വാഹനങ്ങളുടെ ഒറ്റത്തവണ സെസ് പകുതിയാക്കുകയും ചെയ്താല്‍ ബാക്കിയെല്ലാം പാസാക്കിയെടുക്കാം.
മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ പറഞ്ഞ ഒരുദാഹരണമുണ്ട്. കേരളത്തില്‍ മൂന്നര കോടി ജനം – 1000 രൂപ വച്ച് അവര്‍ക്കു നല്‍കുക. ചെലവ് 3500 കോടി. ഒരു സിനിമ കണ്ട്, കുടുംബത്തോടെ ഹോട്ടലില്‍ പോയി ആഹാരം കഴിച്ച് ഗൃഹനാഥന്‍ ഒരു പയന്‍റ് ബ്രാണ്ടി വാങ്ങുന്നതിലൂടെ 1000 രൂപ തീരും. പക്ഷേ ആ 3500 കോടി എം.എ യൂസഫലിയെ ഏല്‍പ്പിച്ചാലോ പണം പോവുകയുമില്ല, നൂറുകണക്കിനാള്‍ക്കാര്‍ക്ക് സ്ഥിരം ജോലി ലഭിക്കുകയും ചെയ്യും. ഇതാണ് ധനകാര്യ മാനേജ്മെന്‍റ്. എന്തുകൊണ്ടാണ് ബാലഗോപാലിന്‍റെ നികുതികളോട് ജനങ്ങള്‍ക്കിത്ര എതിര്‍പ്പ് ?
മന്ത്രിമാരുടെയും സര്‍ക്കാരിന്‍റെയും ധൂര്‍ത്താണു കാരണം. കെ.വി തോമസ് മുതല്‍ ചിന്ത ജെറോം വരെ പ്രതിപട്ടികയിലുണ്ട്. ക്ലിഫ് ഹൗസിലെ തൊഴുത്തു മുതല്‍ സഹകരണ സംഘങ്ങളില്‍ സഖാക്കള്‍ നടത്തിയ കൊള്ളകള്‍ വരെയുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലും വാട്ടര്‍ അതോറിട്ടിയിലും ട്രഷറിയിലുമൊക്കെ കോടികള്‍ അടിച്ചു മാറ്റിയ കഥകളേറെയുണ്ട്.
ഇ.എം.എസ് 1957 ല്‍ മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറച്ചു. അതുകൊണ്ട് നാട് രക്ഷപെടില്ലെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. അതൊരു മാതൃകയായിരുന്നു. എത്ര മാതൃകകളാണ് നാം സൃഷ്ടിക്കുന്നത് മന്ത്രിമാരേ ?
പീരുമേട്: ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരി(42)യാണ് മരിച്ചത്. കെ.എഫ്.ഡി.സിയുടെ ഗവിയിലെ ഏല തോട്ടത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു അപകടം. ഏലത്തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12 പേര്‍ ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്. മരം ഒടിയുന്നത് കണ്ട വാച്ചര്‍ തൊഴിലാളികളോട് ഓടി മാറുവാന്‍ പറഞ്ഞെങ്കിലും ആനന്ദകുമാരി മരത്തിന്റെ വേരില്‍ തട്ടി വീണതോടെ ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ […]
കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. മുബഷിർ, അൻഷാദ്, ഷാഫി, അഫ്‌നാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതിൽ മുബഷിറിന്റെ ചെവിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു. അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
തൊടുപുഴ: മുട്ടത്ത് വന്‍മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ മുട്ടം എന്‍ജിനീയറിങ്ങ് കോളജിന് സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിന്റെ ശിഖരം വീണത്. തുടർന്ന് ഒരു മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. 150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുട്ടം പോലീസും മണിക്കൂറോളം പരിശ്രമിച്ചാണ് മമരം പൂര്‍ണമായും മുറിച്ചു മാറ്റിയത്. രോഗിയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍ […]
കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും. വനിതകൾ മാത്രമുള്ള ആദ്യ […]
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞ് കേന്ദ്ര സർക്കാർ. പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളേജുകളില്‍ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത്. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം […]
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പിൽ അറസ്റ്റിലായ ആലത്തൂര്‍ സ്വദേശിയായ യുവതിക്കെതിരേ പരാതിപ്രളയം. നിരവധി പേർ ഇത്തരത്തിൽ പറ്റിക്കപ്പെട്ടു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി രേഷ്മ രാജപ്പ(26)നെതിരേയാണ് പരാതി. തട്ടിപ്പിന് ഒത്താശ ചെയ്ത രണ്ടുപേർ കൂടി കുടുങ്ങുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ പോലീസുകാരനാണ്. ദേവസ്വം വിജിലന്‍സ് എന്ന് ബോര്‍ഡ് വച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാന്‍ രേഷ്മ എത്തിയിരുന്നത്. കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തെന്നും കേസുണ്ട്. വെങ്ങന്നൂര്‍ […]
ന്യുയോര്‍ക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എ.എൻ. ഷംസീർ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് മൂന്നിനാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘമെത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മൻമധൻ നായർ, ലോക കേരള സഭ […]
കൊച്ചി: ചെലവ് കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ മോഡലുകളുടെ പുതിയ ശ്രേണി വിപണിയില്‍ അവതരിപ്പിച്ച് ഹൈക്കണ്‍. പ്ലൂട്ടോ, മൂണ്‍, ജുപ്പീറ്റര്‍, ടര്‍ബോഡി എന്നിവയാണ് പുതിയ മോഡല്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍. 15-20 വര്‍ഷത്തേക്ക് സൗജന്യ ചൂടുവെള്ളം, ഊര്‍ജ്ജ ബില്ലുകളില്‍ ലാഭം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കും, വൈദ്യുതി ഇല്ലാത്തപ്പോള്‍ പോലും ആവശ്യാനുസരണം ചൂടുള്ള കുടിവെള്ളം എന്നിവ ഇവയുടെ സവിശേഷതയാണ്. സോളാര്‍ വാട്ടര്‍ ഹീറ്ററിന് കൂടുതല്‍ ലൈഫ് നല്‍കുന്ന വെല്‍ഡ്-ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അകത്തെ ടാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, […]
കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽനിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27), നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പോലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ കാറിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം.വി. […]