ബജറ്റ് കഴിഞ്ഞാല്‍ നിര്‍മലയില്ല, പകരം അതികായന്‍

New Update

ന്യൂഡല്‍ഹി: നാളത്തെ കേന്ദ്ര ബജറ്റ് അവതരണത്തിനു ശേഷം രാജ്യത്തിന്റെ ധനമന്ത്രി നിര്‍മല സീതാരാമന്‍ സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്. നിര്‍മല സീതാരാമന്റെ ഭരണത്തില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥക്കുണ്ടായ തകര്‍ച്ചയില്‍ കേന്ദ്രത്തിനുണ്ടായ അതൃപ്തിയെ തുടര്‍ന്നാണ് ഈ പുതിയ തീരുമാനം എന്നാണ് പുറത്തുവരുന്ന വിവരം.

Advertisment

publive-image

നിര്‍മലയോടൊപ്പം സഹമന്ത്രി (ധനകാര്യം,കോര്‍പ്പറേറ്റ് ഇടപാടുകള്‍) അനുരാഗ് താക്കൂറും പുറത്താകുമെന്നും വിവരമുണ്ട്. ബ്രിക്‌സ് ബാങ്ക് ചെയര്‍മാനായ കെ.വി കാമത്താണ് പുതിയ ധനമന്ത്രിയായി എത്തുന്നതെന്നാണ് അഭ്യൂഹങ്ങള്‍. നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തും വലതു പക്ഷ ചിന്തകന്‍ സ്വപന്‍ ദാസ്ഗുപ്തയും കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട്.

ഐ.സി.ഐ.സി.ഐ ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍, ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കാമത്ത് പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയിലെ ഗവര്‍ണര്‍ ബോര്‍ഡിലെ അംഗം കൂടിയാണ്. നാളെ രാവിലെ 11-നാണ് നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലായിരിക്കില്ല ഇത്തവണത്തെ ബഡ്ജറ്റ് എന്നാണ് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം ഏഴു മുതല്‍ ഏഴര ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, അഞ്ച് ശതമാനം സാമ്പത്തിക വളര്‍ച്ച മാത്രമാണ് രാജ്യത്തിന് നേടാന്‍ സാധിച്ചത്.

NIRMALA SEETHARAMAN finanace ministera union
Advertisment