ഭക്ഷണത്തിൽ മാത്രമല്ല മരുന്നിലും മായം. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മരുന്ന് നമ്മൾ വാങ്ങിക്കഴിക്കുന്നത് നിലവാരം ഉറപ്പാക്കാതെ. മരുന്നു വിൽക്കും മുൻപ് ഒരു പരിശോധനയുമില്ല. മുപ്പതിനായിരം മെഡിക്കൽ സ്റ്റോർ പരിശോധിക്കാൻ 47 ഉദ്യോഗസ്ഥർ മാത്രം.

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: ഭക്ഷണത്തിന്റെ മാത്രമല്ല, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും കേരളത്തിൽ വൻവീഴ്ചയാണ്. സംസ്ഥാനത്തെ 30,500 മെഡിക്കൽ സ്റ്റോറുകൾ പരിശോധിക്കാൻ ആകെയുള്ളത് 47 ഉദ്യോഗസ്ഥർ മാത്രം. ഇവർ കഴിഞ്ഞ ഒരുവർഷം പരിശോധന നടത്തിയത് 200 മെഡിക്കൽ സ്റ്റോറുകളിൽ മാത്രം. എന്നിട്ടും പരിശോധന നടത്തിയവയിൽ 60 കേസുകൾ പിടിക്കാനായി. കാലാവധി കഴിഞ്ഞ മരുന്നുകളും ശരിയായ രീതിയിൽ സൂക്ഷിക്കാത്തതിനാൽ കേടായ മരുന്നുകളും ഇവയിൽ ഉൾപ്പെടും. പരിശോധനയ്ക്ക് ഉദ്യോഗസ്ഥരില്ലാത്തതു കാരണം സംസ്ഥാനത്തെ മെഡിക്കൽ ഷാപ്പുകളിലും ആശുപത്രി ഫാർമസികളിലും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മരുന്നുകൾ വിതരണം ചെയ്യുന്നത് ഗുണനിലവാരം ഉറപ്പുവരുത്താതെയാണ്.

ഗുജറാത്ത്, ആന്ധ്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മരുന്നുകൾ അവരുടെ ലാബുകളിലെ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ ഇതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിനാലാണ് ഇവയുടെ സാമ്പിളെടുത്ത് പരിശോധിക്കാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തെ ചുമതലപ്പെടുത്തിയത്. ആളില്ലാത്തതു കാരണം ഇവയുടെ പരിശോധന പലപ്പോഴും ചടങ്ങായി മാറുകയാണെന്നാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇതിനു പുറമെ മിക്ക ഓഫീസുകൾക്കും സ്വന്തമായി വാഹനവുമില്ല.

അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കാലാവധി കഴി‌ഞ്ഞ മരുന്നുകളുടെ ഉപയോഗം തടയാനും ഉദ്യോഗസ്ഥരില്ലാത്തതു കാരണം കഴിയുന്നില്ല. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉടൻ നിയമിച്ചില്ലെങ്കിൽ ഭക്ഷ്യദുരന്തങ്ങൾ പോലെ മരുന്ന് ദുരന്തങ്ങൾക്കും സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടിവന്നേക്കുമെന്ന ആശങ്ക ഇവരുടെ സംഘടനകളും മറ്റും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 2000നുശേഷം ഒരൊറ്റ തസ്തിക പോലും പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടില്ല. എൻഫോഴ്സ്‌മെന്റ് വിഭാഗവും അനലിറ്റിക്കൽ വിഭാഗവും ചേർന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നിയന്ത്രണത്തിലാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ്. മൂന്നു മാസത്തിലൊരിക്കൽ മെഡിക്കൽ ഷാപ്പുകളും ലാബുകളും പരിശോധിക്കണമെന്നാണ് വ്യവസ്ഥ.

ആവശ്യത്തിന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉടൻ നിയമിച്ചില്ലെങ്കിൽ ഭക്ഷ്യദുരന്തങ്ങൾ പോലെ മരുന്ന് ദുരന്തങ്ങൾക്കും സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടിവന്നേക്കുമെന്ന ആശങ്ക ഇവരുടെ സംഘടനകളും മറ്റും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകൾ കണ്ടെത്താൻ പോലും ജീവനക്കാരില്ലാത്തതു കാരണം കഴിയുന്നില്ല. മരുന്ന് ഷാപ്പുകൾക്ക് പുറമെ നിർമ്മാണ കമ്പനികൾ, ബ്ളഡ് ബാങ്കുകൾ എന്നിവയ്ക്ക് ആവശ്യമായ ലൈസൻസ് നൽകുന്നതിനായി സെൻട്രൽ ഡ്രഗ്സ് കൺട്രോൾ സ്റ്റാൻഡേർഡ് ഓർഗനൈസേഷനുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. മാനസികാസ്വാസ്ഥ്യമുള്ളവർക്ക് നൽകുന്ന മരുന്നുകൾ കുറിപ്പടിയില്ലാതെ ലഹരിമാഫിയാ സംഘങ്ങൾ മൊത്തമായി വാങ്ങി വിൽപ്പന നടത്തുന്നതും ഇവർക്ക് കണ്ടുപിടിക്കാൻ കഴിയുന്നില്ല. കേന്ദ്ര സർക്കാർ കാലാകാലങ്ങളായി നിരോധിക്കപ്പെടുന്ന മരുന്നുകൾ വിപണിയിൽ നിന്നു നീക്കം ചെയ്യുന്നതിനുള്ള നടപടികളും ഇഴയുകയാണ്.

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം വീഴ്ച വരുത്തുന്നതായി കഴിഞ്ഞവർഷം വിജിലൻസ് കണ്ടെത്തിയിരുന്നു. ഡ്രഗ്‌സ് ഇൻസ്‌പെക്ടർമാർ പ്രതിമാസം കുറഞ്ഞത് 23 സാമ്പിളുകളെങ്കിലും ശേഖരിച്ച് ലാബുകളിൽ പരിശോധനയ്ക്ക് അയക്കണം എന്നാണ് ചട്ടം. വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ് മരുന്ന് ശേഖരിക്കേണ്ടത്.

വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതിനാലാണ് ഇവയുടെ സാമ്പിളെടുത്ത് പരിശോധിക്കാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തെ ചുമതലപ്പെടുത്തിയത്. ആളില്ലാത്തതു കാരണം ഇവയുടെ പരിശോധന പലപ്പോഴും ചടങ്ങായി മാറുകയാണെന്നാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ വിലയിരുത്തൽ

എന്നാൽ ഇതിനു പകരം ഒരൊറ്റ മെഡിക്കൽ ഷോപ്പിൽ നിന്നുമാത്രം 13 സാമ്പിളുകൾ ശേഖരിച്ച് പരിശോധന അട്ടിമറിക്കുകയാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. സയനൈഡ്, മെതനോൾ, ക്ളോറൽ ഹൈഡ്രേറ്റ് തുടങ്ങിയ വിഷവസ്തുക്കളുടെ ഉപയോഗത്തിനും വിൽപ്പനയ്ക്കുമായി പോയ്സൺ പെർമിറ്റ്, ലൈസൻസ് എന്നിവ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്നതല്ലാതെ ഇവയുടെ പരിശോധനയും കാര്യക്ഷമമല്ലെന്നാണ് വിജിലൻസ് വിലയിരുത്തിയത്.

Advertisment