Advertisment

പാക് ക്രിക്കറ്റ് സ്പിന്‍ ഇതിഹാസം അബ്ദുള്‍ ഖാദര്‍ അന്തരിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റിലെ സ്പിന്‍ ഇതിഹാസം അബ്ദുള്‍ ഖാദര്‍ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലായിരുന്നു അന്ത്യം.

Advertisment

publive-image

സെപ്റ്റംബര്‍ 15ന് തന്‍റെ 64ാം പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയാണ് അബ്ദുള്‍ ഖാദറിന്‍റെ അന്ത്യം. 1970, 80 കാലഘട്ടങ്ങളില്‍ പാക് ബൗളിംഗിന്‍റെ നെടുംതൂണായിരുന്നു അബ്ദുള്‍ ഖാദര്‍.

എതിര്‍ ബാറ്റ്സ്മാന്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഡാന്‍സിംഗ് ആക്ഷനും ടേണുംകൊണ്ട് ലെഗ് സ്പിന്നിനെ പരിഷ്കരിച്ച ബൗളറായിരുന്നു അബ്ദുള്‍ ഖാദര്‍. കൈവിരലുകളില്‍ ഒളിപ്പിച്ച മാന്ത്രികതയുമായി ക്രീസിനെ അദ്ദേഹം അടക്കിവാണു. 1977 ഡിസംബര്‍ 14ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1990 വരെ ടെസ്റ്റ് കളിച്ചു.

67 മത്സരങ്ങളില്‍ 236 വിക്കറ്റുകള്‍ സ്വന്തം പേരിലാക്കി. 1983 ജൂണില്‍ ന്യൂസിലന്‍ഡിനെതിരായിരുന്നു ഏകദിന അരങ്ങേറ്റം. 1993ല്‍ വിരമിക്കുന്പോഴേക്കും 132 വിക്കറ്റുകളും നേടി. 1987ല്‍ ഇംഗ്ലണ്ടിനെതിരെ ഒരു ഇന്നിംഗ്സില്‍ ഒന്പതു വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം. ആ പരന്പരയില്‍ മൂന്ന് ടെസ്റ്റിലായി 30 വിക്കറ്റു വീഴ്ത്തി.

ഏതാനും മത്സരങ്ങളില്‍ പാകിസ്താന്‍ നായകനുമായിരുന്നു. വിരമിച്ച ശേഷം പാക് സെലക്ടറായും കമന്‍റേറ്ററായും പ്രവര്‍ത്തിച്ചു.

Advertisment