കോട്ടയം /പാല: തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പാലായിൽ ജോസ് കെ മാണി കനത്ത തിരിച്ചടി. കേരള കോൺഗ്രസ് സിപിഎം സ്വരച്ചേർച്ചയില്ലായ്മ മറനീക്കി കൗൺസിൽ യോഗത്തിൽ പുറത്തുവന്നു. ഭരണപക്ഷ അംഗങ്ങൾ തമ്മിൽ കൗൺസിൽ ഹാളിൽ വച്ച് അടിയും തിരിച്ചടിയുമുണ്ടായി.
/sathyam/media/post_attachments/Bf5WNM6ulYQpqWgwPmw3.jpg)
ജോസ് കെ മാണിയുടെ വിശ്വസ്ത അനുയായിയായ ആറാം വാർഡ് കൗൺസിലറും, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ബൈജു കൊല്ലംപറമ്പനും, സിപിഎം കൗൺസിലർ ബിനു പുളിക്കക്ക ണ്ടവും തമ്മിലാണ് തല്ലുണ്ടായത്. ബിനു പുളിക്കക്കണ്ടം അവസാന ഒരു വർഷം ചെയർമാനാകും എന്ന് കരുതപ്പെടുന്ന ആളാണ്.
സിപിഎം കേരള കോൺഗ്രസ് പാർട്ടികൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ ആണ് ഇന്നത്തെ കൗൺസിൽ യോഗത്തിൽ മറനീക്കി പുറത്തുവന്നത്. സ്റ്റാൻഡിങ് കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട ഒരു തർക്കം ഭരണപക്ഷ അംഗമായ ബിനു ഉന്നയിക്കുകയും, ഇതിൽ പ്രകോപിതനായ ബൈജു വിഷയം ഏറ്റുപിടിക്കുകയും ചെയ്യുകയായിരുന്നു.
ബിനുവിന് അടുത്തേക്ക് വന്ന ബൈജുവിനെ ബിനു തള്ളി മാറ്റിയപ്പോൾ ബൈജു കൈവീശി ബിനുവിനെ അടിക്കാൻ ശ്രമിച്ചു. തുടർന്ന് മറ്റു കൗൺസിലർമാർ ബൈജുവിനെ പിടിച്ചുമാറ്റി. എങ്കിലും പ്രകോപനം മറാത്ത ബൈജു വീണ്ടും ബിനുവിന് അടുത്തേക്ക് ചെന്നപ്പോൾ വീണ്ടും സംഘർഷം ഉണ്ടാകുകയും പരസ്പരം ആക്രമിക്കുകയും ചെയ്തു എന്നാണ് കൗൺസിൽ ഹാളിൽ നിന്ന് വരുന്ന വിവരങ്ങൾ.