കൊച്ചി: പാലാരിവട്ടം പാലത്തിൽ തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള ഭാരപരിശോധന ആരംഭിച്ചു. പാലത്തിലുള്ള മുപ്പത്തിയഞ്ച് മീറ്ററിന്റെയും ഇരുപത്തിരണ്ടു മീറ്ററിന്റെയും ഓരോ സ്പാനുകളിലാണ് ഭാര പരിശോധന നടത്തുന്നത്. മാര്‍ച്ച് നാലിന് പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും. തുടര്‍ന്ന് ഉദ്ഘാടനച്ചടങ്ങില്ലാതെ തന്നെ പാലം തുറന്നുകൊടുത്തേക്കും.
ജോലികൾ പൂർത്തിയായെന്നും പാലം അടുത്ത വെള്ളിയാഴ്ചയോടെ ഗതാഗതത്തിനു സജ്ജമാകുമെന്നും ഡി.എം.ആര്‍.സി അറിയിച്ചു. പാലം സര്‍ക്കാരിന് കൈമാറുമെന്നും ഡി.എം.ആര്‍.സി ചീഫ് എഞ്ചീനിയര്‍ പറഞ്ഞു.