Advertisment

രാജസ്ഥാനും ആന്ധ്രാപ്രദേശും ഇന്ധനവില കുറച്ചു. കേരളം കുറയ്ക്കുമോ ? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എല്ലാ വിലവര്‍ധനവുകളിലും അധിക നികുതി ഉപേക്ഷിച്ചപ്പോള്‍ പിണറായി 'അധിക വരുമാനം' ആസ്വദിക്കുന്നു ?

New Update

publive-image

Advertisment

തിരുവനന്തപുരം  : രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് സര്‍ക്കാരുകള്‍ പെട്രോളിനും, ഡീസലിനും വിലകുറച്ച സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മോഡലില്‍ കേരള സര്‍ക്കാര്‍ അധിക നികുതി ഉപേക്ഷിക്കാന്‍ തയ്യാറാകുമോ എന്ന് ഉറ്റുനോക്കി ജനം. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് കമ്പനികള്‍ ഇന്ധന വില ഉയര്‍ത്തിയപ്പോഴൊക്കെ ആ വര്‍ധനവിലൂടെ ലഭിക്കുന്ന അധിക നികുതി ഉപേക്ഷിക്കുന്നതായിരുന്നു കേരളത്തിന്‍റെ നിലപാട് .

എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ആ പതിവ് ഉപേക്ഷിച്ചു . ഒരിക്കല്‍പോലും ഈ മാതൃക സ്വീകരിക്കാന്‍ തയ്യാറായതുമില്ല . ഇപ്പോള്‍ അന്ന് കേരളം കാണിച്ച മാതൃക പിന്തുടര്‍ന്നാണ് രാജസ്ഥാനും ആഡ്രയും വില കുറച്ചത്. ആഡ്ര സര്‍ക്കാര്‍ ലിറ്ററിന് 2 രൂപയാണ് കുറച്ചത് . മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിങ്കളാഴ്ച നിയമസഭയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്. പുതുക്കിയ വില ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.

publive-image

'ഇന്ധന വില കൂടിയതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. ഇന്ധന വില 2 രൂപ കുറയ്ക്കുന്നതിലൂടെ ചെറിയ ആശ്വാസം അവര്‍ക്ക് നല്‍കാനാവും. ഇത്തരത്തില്‍ ഇന്ധന വില കുറയ്ക്കുന്നതിലൂടെ സംസ്ഥാനത്തിന് 1,120 കോടിയുടെ നഷ്ടമുണ്ടാവും. എന്നാല്‍ ആ ബാദ്ധ്യത ഏറ്റെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്-ചന്ദ്രബാബു നായിഡു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാജസ്ഥാനില്‍ ഇന്ധന വില ലിറ്ററിന് 2.5 രൂപ വീതം കുറച്ചത്. വാറ്റ് നികുതി നാല് ശതമാനം കുറച്ചതോടെയാണ് പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് 2.5 രൂപ കുറഞ്ഞത്‌. ഇതിനു പിന്നാലെയാണ് ആന്ധ്രപ്രദേശും ഇന്ധന വില കുറച്ചത്

pinarayivijayan oommen chandy
Advertisment