Advertisment

ഫോട്ടോ സ്റ്റോറി !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

നീണ്ട 6 മാസത്തിനുശേഷം അതായത് കൃത്യമായിപ്പറഞ്ഞാൽ 188 ദിവസങ്ങൾക്കുശേഷം വിശ്വപ്രസിദ്ധമായ ആഗ്രയിലെ താജ്‌മഹൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച സന്ദർശകർക്കായി തുറന്നപ്പോൾ ആദ്യം ഉള്ളിൽക്കടക്കാൻ സൗഭാഗ്യം സിദ്ധിച്ചത് ചൈനീസ് സ്വദേശി 'ലിയാംഗ്‌ ചെങ്'ന് ആയിരുന്നു.

publive-image

താജ് ചുറ്റിക്കണ്ടശേഷം ലിയാംഗ്‌ ചെങ് താജിനുമുന്നിൽ കുറേനേരം യോഗ ചെയ്തശേഷമാണ് മടങ്ങിയത്. ഓൺലൈൻ വഴിയായിരുന്നു ടിക്കറ്റുകളെല്ലാം വിറ്റിരുന്നത്.

സാധാരണ സൂര്യോദയം മുതൽ സൂര്യാസ്‌തയം വരെയുള്ള സന്ദർശനസമയം ഇപ്പോൾ വെട്ടിച്ചുരുക്കി രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാക്കിയിരിക്കുന്നു.

publive-image

ടിക്കറ്റ് കൗണ്ടർ പൂർണ്ണമായും അടഞ്ഞുതന്നെ കിടന്നു. സാധാരണ ഒരു ദിവസം പതിനായിരം വരെ സന്ദർശകർ താജ് കാണാനായി വന്നിരുന്നു.

ഇപ്പോൾ കോവിഡ് കാലത്ത് അത് 5000 മായി വെട്ടിക്കുറച്ചു. അതുകൊണ്ടുതന്നെ ടിക്കറ്റ് ലഭിക്കാതെ പലരും നിരാശരായി.

publive-image

താജ് മഹൽ ഇതുനുമുന്പ് രണ്ടുതവണയാണ് അടച്ചിട്ടിട്ടുള്ളത്. ആദ്യം 1971 ൽ ഇന്ത്യ - പാക്ക് യുദ്ധകാലത്തും പിന്നീട് 1978 ൽ യമുനാനദിയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം മൂലവും.

 

kazhchapad
Advertisment