പെൺകുട്ടികളെയും സ്ത്രീകളെയും ബലാൽസംഗം ചെയ്യുന്നവരെയെല്ലാം രാസഷണ്ഡീകരണം (Chemical Castration ) നടത്തി നപുംസകങ്ങളാക്കാനുള്ള നിയമം പാക്കിസ്ഥാൻ സർക്കാർ അവരുടെ രാജ്യത്ത് നടപ്പാക്കാൻ പോകുകയാണ്.
ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള നിർദ്ദേശത്തിനുപിന്നിൽ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്നെയാണ്. വ്യക്തികളെ ഷണ്ഡീകരിക്കാനുള്ള രീതി കെമിക്കൽ ഇൻജെക്ഷൻ വഴിയാണ് നല്കപ്പെടുക.
ഇതിലൂടെ സെക്സിന് ഉത്തേജകമാകുന്ന ഹോർമോണുകളെ പൂർണ്ണമായും നിഷ്ക്രിയമാക്കപ്പെടുന്നതുമൂലം വ്യക്തിക്ക് സെക്‌സിനോടുള്ള താൽപ്പര്യം ഇല്ലാതാകുന്നു.
അതായത് ശരീരത്തെ കാമോദ്ദീപകമായ പ്രക്രിയ മുഴുവനായും ഇല്ലാതാക്കപ്പെടുന്നു എന്ന് സാരം. പ്രസിദ്ധ അമേരിക്കൻ പോപ്പ് ഗായകനായിരുന്നു മൈക്കിൾ ജാക്സണ് അദ്ദേഹത്തിൻ്റെ പിതാവ്‍തന്നെ രാസഷണ്ഡീകരണം നടത്തിയിരുന്നതായി ജാക്സന്റെ ഡോക്ടർ കോൺറാൾഡ് മുറേ വെളിപ്പെടുത്തിയത് അടുത്തിടെ യായിരുന്നു.
രാസഷണ്ഡീകരണത്തിനു പല പാർശ്വഫലങ്ങളും ഉണ്ടെന്നാണ് യൂറോപ്യൻ ഡോക്ടർമാർ പറയുന്നത്. സ്വീഡൻ, ഡെന്മാർക്ക്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ 45 മുതൽ 50 % വരെ ആളുകളിൽ മാത്രമേ ഇത് വിജയം കണ്ടിട്ടുള്ളുവെന്നും മറ്റുള്ളവരിൽ അസ്ഥിരോഗം, മസ്തിഷ്ക രോഗം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്നും വെളിപ്പെടുകയുണ്ടായി.
അതെന്തുതന്നെയായാലും ബലാൽസംഗ കുറ്റവാളികൾ ഒരു ദയയും അർഹിക്കുന്നില്ലെന്ന കടുത്ത നിലപാടിലാണ് ഇമ്രാൻഖാനും ഭരണകൂടവും.