/sathyam/media/post_attachments/BX4WVSx3y2TejNW8OqTc.jpg)
പെൺകുട്ടികളെയും സ്ത്രീകളെയും ബലാൽസംഗം ചെയ്യുന്നവരെയെല്ലാം രാസഷണ്ഡീകരണം (Chemical Castration ) നടത്തി നപുംസകങ്ങളാക്കാനുള്ള നിയമം പാക്കിസ്ഥാൻ സർക്കാർ അവരുടെ രാജ്യത്ത് നടപ്പാക്കാൻ പോകുകയാണ്.
ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള നിർദ്ദേശത്തിനുപിന്നിൽ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തന്നെയാണ്. വ്യക്തികളെ ഷണ്ഡീകരിക്കാനുള്ള രീതി കെമിക്കൽ ഇൻജെക്ഷൻ വഴിയാണ് നല്കപ്പെടുക.
/sathyam/media/post_attachments/SYivzRmeCgegGVrhRqtq.jpg)
ഇതിലൂടെ സെക്സിന് ഉത്തേജകമാകുന്ന ഹോർമോണുകളെ പൂർണ്ണമായും നിഷ്ക്രിയമാക്കപ്പെടുന്നതുമൂലം വ്യക്തിക്ക് സെക്‌സിനോടുള്ള താൽപ്പര്യം ഇല്ലാതാകുന്നു.
/sathyam/media/post_attachments/17qRvRhzMIVxOmVBJubm.jpg)
അതായത് ശരീരത്തെ കാമോദ്ദീപകമായ പ്രക്രിയ മുഴുവനായും ഇല്ലാതാക്കപ്പെടുന്നു എന്ന് സാരം. പ്രസിദ്ധ അമേരിക്കൻ പോപ്പ് ഗായകനായിരുന്നു മൈക്കിൾ ജാക്സണ് അദ്ദേഹത്തിൻ്റെ പിതാവ്‍തന്നെ രാസഷണ്ഡീകരണം നടത്തിയിരുന്നതായി ജാക്സന്റെ ഡോക്ടർ കോൺറാൾഡ് മുറേ വെളിപ്പെടുത്തിയത് അടുത്തിടെ യായിരുന്നു.
/sathyam/media/post_attachments/eyKweLCHvZG4ToIEPvDx.jpg)
രാസഷണ്ഡീകരണത്തിനു പല പാർശ്വഫലങ്ങളും ഉണ്ടെന്നാണ് യൂറോപ്യൻ ഡോക്ടർമാർ പറയുന്നത്. സ്വീഡൻ, ഡെന്മാർക്ക്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ 45 മുതൽ 50 % വരെ ആളുകളിൽ മാത്രമേ ഇത് വിജയം കണ്ടിട്ടുള്ളുവെന്നും മറ്റുള്ളവരിൽ അസ്ഥിരോഗം, മസ്തിഷ്ക രോഗം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്നും വെളിപ്പെടുകയുണ്ടായി.
/sathyam/media/post_attachments/3kKMlXVkYHBOtjybzkvm.jpg)
അതെന്തുതന്നെയായാലും ബലാൽസംഗ കുറ്റവാളികൾ ഒരു ദയയും അർഹിക്കുന്നില്ലെന്ന കടുത്ത നിലപാടിലാണ് ഇമ്രാൻഖാനും ഭരണകൂടവും.