ഫ്ലോറിഡ : എയർപോർട്ട് ജീവനക്കാർ യാത്രക്കാരുടെ ബാഗുകളിൽ നിന്ന് പണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യുഎസിലെ ഫ്ലോറിഡ മിയാമി ഇന്റർനാഷണൽ എയർപോർട്ടിലെ രണ്ട് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ ഓഫീസർമാർ സുരക്ഷാ ചെക്ക്‌പോസ്റ്റിൽ ബാഗുകളിൽ നിന്ന് പണം എടുക്കുന്നതായി നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു.
യാത്രക്കാരുടെ ബാഗുകൾക്ക് സുരക്ഷ ഒരുക്കേണ്ട ജീവനക്കാരാണ് ഈ അതിക്രമം കാട്ടുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ എയർപോർട്ട് അധികൃതർ ജീവനക്കാർക്കെതിരെ നടപടിയെടുത്തു. സംഭവത്തിൽ ഫ്ലോറിഡ പോലീസ് കേസെടുക്കുകയൂം ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
എന്നാൽ ഇവർ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. ഇത്തരം സംഭവങ്ങൾ ഒരു രീതിയിലും അംഗീകരിക്കാൻ ആകില്ലെന്നും, ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എയർപോർട്ട് അധികൃതർ വ്യക്തമാക്കി.