വാഷിങ്ഡൺ: രണ്ട് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും മറ്റ് പ്രമുഖ അമേരിക്കൻ വ്യക്തികളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.
വൈറ്റ് ഹൗസിൽ പ്രസിഡന്റ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇരു നേതാക്കളും സംയുക്ത വാർത്താസമ്മേളനം നടത്തും, തുടർന്ന് വ്യാഴാഴ്ച രാത്രി യുഎസ് നേതാവ് ഒരു അത്താഴവിരുന്നിൽ പങ്കെടുക്കും.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സ്, ടെസ്‌ല സിഇഒ എലോൺ മസ്‌ക്, ഇന്ത്യൻ വംശജനായ സംരംഭകൻ വിവേക് രാമസ്വാമി എന്നിവരുമായും പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ വിദേശകാര്യ മന്ത്രി ജയ്ശങ്കർ വാൾട്ട്സുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഇരു നേതാക്കളും ഉഭയകക്ഷി പങ്കാളിത്തത്തെക്കുറിച്ചും നിലവിലെ ആഗോള പ്രശ്‌നങ്ങളെക്കുറിച്ചും ചർച്ച നടത്തിയിരുന്നു.
അതേസമയം യുഎസ് ഗവൺമെന്റ് സ്‌പെഷ്യൽ ജീവനക്കാരനായി നിയമിതനായ ടെക് കോടീശ്വരനായ മസ്‌ക് പ്രധാനമന്ത്രി മോദിയെ സന്ദർശിക്കുമെന്നും ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ആരംഭിക്കാനുള്ള സ്റ്റാർലിങ്കിന്റെ പദ്ധതികൾ ഉൾപ്പെടുത്താൻ ഇന്ത്യൻ സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്നും സൂചനയുണ്ട്.