വിദേശ സഹായ പാക്കേജിൽ ഇസ്രായേലിനുള്ള സുരക്ഷാ സഹായത്തിനും ഗാസ, വെസ്റ്റ് ബാങ്ക്, യുക്രെയ്ൻ എന്നിവിടങ്ങളിലെ സാധാരണക്കാർക്ക് മാനുഷിക സഹായം, കീവിനുള്ള പിന്തുണ എന്നിവ ബില്ലിലുണ്ട്.
മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്വാധീനത്തിൽ റിപ്പബ്ലിക്കൻമാർ കടുത്ത നിലപാടുകൾ സ്വീകരിച്ചതോടെയാണ് ബിൽ മാസങ്ങളോളം വൈകിയത്. പാർട്ടിയിൽ നിന്നുള്ള മിത വാദികളുടെ സഹായത്തോടെയാണ് ഇപ്പോൾ ബിൽ സെനറ്റിൽ പാസാക്കിയത്. റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടി കൊണ്ടിരിക്കുന്ന യുക്രെയ്‌ന്റെ മുന്നോട്ടുള്ള യാത്രക്ക് വളരെ നിർണായകമായ ധനസഹായം ആണിത്.