ഹ്യൂസ്റ്റൺ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ തിരുനാളിനു സമാപനമാകുന്നു. പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള വാർഷിക തിരുനാൾ പ്രാർത്ഥനാനിര്‍ഭരവും, ഭക്തിസാന്ദ്രവുമായ സമാപനത്തിലേക്ക്.
/sathyam/media/media_files/2024/10/25/5ukIgrJ1aG95S2dhqgAB.jpg)
ഇടവകയിലെ വുമൺസ് മിനിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ എല്ലാ വനിതകളും പ്രസുദേന്തിമാരായി നടത്തപ്പെട്ട തിരുനാൾ ഇടവക ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്തങ്ങളായ തിരുക്കർമങ്ങളാലും, ആകർഷകങ്ങളായ പരിപാടികൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
/sathyam/media/media_files/2024/10/25/tCL1jofXpCAQT5zuycQ5.jpg)
2024 ഒക്ടോബർ മാസം 18 -ാം തിയതി വൈകുന്നേരം ആറു മണി മുതൽ ആരാധനയും ജപമാലയും നടത്തപ്പെട്ടു. ഏഴു മണിക്ക് എട്ടാം ദിവസത്തെ ചടങ്ങുകൾക്ക് പൂനാ ഖഡ്കി രൂപതാ അധ്യക്ഷൻ മാത്യൂസ് മാർ പക്കോമിയോസ് മുഖ്യ കാർമികത്വം വഹിച്ചു.
/sathyam/media/media_files/2024/10/25/qGGbhfpu4jcDYeGbUV7s.jpg)
പരിശുദ്ധ അമ്മ വചനം ഹൃദയത്തിൽ സ്വീകരിക്കുകയും യേശുവിനെ ലോകത്തിനു നൽകുകയും ചെയ്തതുപോലെ വചനത്തെയും യേശുവിനെയും എല്ലാ കുടുംബങ്ങളിലും സ്വീകരിക്കുവാൻ ആഹ്വനം ചെയ്തു.
/sathyam/media/media_files/2024/10/25/Ec0S8x1KFjz4tkshPCVz.jpg)
വചനം സ്വീകരിക്കുന്ന കുടുംബങ്ങളിൽ സമാധാനവും പ്രത്യാശയും ഉണ്ടാകുമെന്നും പിതാവ് പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കു ശേഷം മാതാവിന്റെ നൊവേനയും നടത്തപ്പെട്ടു. 2024 ഒക്ടോബർ മാസം 19 -ാം തിയതി വൈകുന്നേരം ആറു മണി മുതൽ ആരാധനയും ജപമാലയും നടത്തപ്പെട്ടു.
/sathyam/media/media_files/2024/10/25/lKA9XTZoRMAoHCgwVo7u.jpg)
ഒൻപതാം ദിവസത്തെ തിരുക്കർമ്മങ്ങൾക്ക് ഫാ. ജോൺസൻ നീലനിരപ്പേപ്പൽ മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് വചന സന്ദേശം നൽകി.
/sathyam/media/media_files/2024/10/25/KxBi7Xd7Z4p7JFkH0V3S.jpg)
ജപമാലയുടെ പ്രാധാന്യത്തെക്കുറിച്ചും സഭയിൽ ജപമാലയുടെ സ്വാധീനത്തെക്കുറിച്ചും ആത്മീയവും ചരിത്രപരവുമായ സംഭവങ്ങൾ സന്ദേശമധ്യേ ഫാ. മുത്തോലത്ത് പറഞ്ഞു.
/sathyam/media/media_files/2024/10/25/Goj5W72Q8SvJ0r0poMpy.jpg)
അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ സഹകാര്‍മ്മികനായിരുന്നു. വിശുദ്ധ കുർബാനയ്ക്കു ശേഷം നൊവേനയും നടത്തപ്പെട്ടു.
/sathyam/media/media_files/2024/10/25/uF17X6NHFL1QO0AeM88B.jpg)
തുടർന്ന് ജപമാലയും മെഴുകുതിരിയും കാരങ്ങളിലേന്തി ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും ഒന്ന് ചേർന്ന് പ്രാര്‍ത്ഥനാപൂർവ്വമായ ജപമാല പ്രദക്ഷിണവും നടത്തപ്പെട്ടു.
റിപ്പോര്‍ട്ട്: ബിബി തെക്കനാട്ട്