റിസോര്‍ട്ടു മുതല്‍ സ്വയം നായകനായി സിനിമ വരെ, ബിഎംഡബ്ല്യു ഉൾപ്പെടെ കാർ ശേഖരം; കള്ളപ്പണം ഒളിപ്പിക്കാൻ സിനിമാ അഭിനയവും, 100 കോടിയുടെ തട്ടിപ്പ്; പ്രവീണ്‍ റാണ തട്ടിപ്പിന്റെ ആഗോള ഉസ്താദ്

author-image
Charlie
New Update

publive-image

Advertisment

സേഫ് ആന്റ് സ്‌ട്രോംഗ് തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയുടെ പേരില്‍ റിസോര്‍ട്ടും. സ്വയം സിനിമ നിര്‍മിച്ച് നായകനായി അഭിനയച്ചത് കൂടാതെ വാടകക്ക് എടുത്ത റിസോര്‍ട്ടിനെ സ്വന്തം റിസോര്‍ട്ടായി അവതരിപ്പിച്ചും ആളുകളില്‍ നിന്ന് ഇയാള്‍ കോടികള്‍ തട്ടി. താന്‍ ആറരക്കോടി മുടക്കി വാങ്ങിയ റിസോര്‍ട്ടായിരുന്നു ഇതെന്നായിരുന്നു ഇയാള്‍ ഇടപാടുകാരോട് പറഞ്ഞിരുന്നത്.

എന്നാല്‍ തൃശൂര്‍ അരിമ്പൂര്‍ സ്വദേശികളില്‍ നിന്ന് പ്രതിമാസം ഒന്നര ലക്ഷം രൂപ വാടക്കെടുത്ത റിസോര്‍ട്ടായിരുന്നു ഇത്. വാടക തുക കൃത്യമായി നല്‍കാത്തത് കൊണ്ട് കുറച്ച് കഴിഞ്ഞപ്പോള്‍ ഇയാളെ ഉടമകള്‍ ഇവിടെ നിന്ന് പുറത്താക്കിയിരുന്നു. താന്‍ വലിയ സമ്പന്നനാണെന്ന് കാണിച്ച് ആളുകളില്‍ നിന്ന് പണം തട്ടാനുള്ള തന്ത്രമായിരുന്നു റാണയുടെ ഈ റിസോര്‍ട്ട് മുതലാളി പദവി .

സ്വകാര്യ എഞ്ചിനീറീംഗ് കോളജിലെ പഠനം കഴിഞ്ഞ് സ്വന്തമായി മൊബൈല്‍ റീചാര്‍ജ്ജിംഗ് സ്ഥാപനവുമായി രംഗത്ത് വന്ന പ്രവീണ്‍ റാണ, പിന്നീട് സംസ്ഥാനത്ത് പുറത്ത് ബിയര്‍ പാര്‍ലറുകള്‍ സ്ഥാപിക്കാനാണ് തുനിഞ്ഞത്. എന്നാല്‍ മദ്യവ്യാപരത്തില്‍ അവിടെയുള്ള സ്ഥാപനങ്ങള്‍ക്ക് പൂട്ടുവീണു. ഇതിനിടയില്‍ 2020-ല്‍ അനന്‍ എന്ന സിനിമ നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്തു. റാണാസ് ഫിലിം ഫാക്ടറി എന്നൊരു നിര്‍മാണ കമ്പനിയും സ്ഥാപിച്ചു. എന്നാല്‍ സിനമ എട്ടു നിലയില്‍ പൊട്ടി.

പീന്നീട് തിരക്കഥയും സംഭാഷണവുമെഴുതി അഭിനയിച്ച് പുറത്തിറങ്ങിയ ചോരന്‍ സിനിമയും വന്‍ പരാജയമായി. സാന്റോ അന്തിക്കാട് എന്ന അസി. പൊലീസ് സബ് ഇന്‍സ്പക്ടറാണ് ഈ സിനിമ സംവിധാനം ചെയ്തത്. റാണാ ഒരു തട്ടിപ്പുകാരന്‍ ആണ് എന്ന് സെപ്ഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിട്ടും സിനിമ സംവിധാനം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയല്ലാതെ മറ്റൊന്നുമുണ്ടായില്ല. പൊലീസില്‍ നിരവധി സുഹൃത്തുക്കള്‍ പ്രവീണ്‍ റാണക്കുള്ളതായി പറയപ്പെടുന്നു.

നാല്‍പ്പത്തിയെട്ട് ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് പ്രവീണ്‍ റാണ ഒരു ലക്ഷം മുതല്‍ 20 ലക്ഷം വരെ പലരില്‍ നിന്നും നിക്ഷേപമായി വാങ്ങിയത്. എന്നാല്‍ പലര്‍ക്കും ഇപ്പോള്‍ പലിശയും ഇല്ല മുതലും ഇല്ലാത്ത അവസ്ഥയാണ്. ആദ്യം സേഫ് ആന്റെ സ്‌ട്രോംഗ് നിധി എന്ന പേരിലാണ് സ്ഥാപനം തുടങ്ങിയത്. എന്നാല്‍ നിധികമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റ വിലങ്ങു വീണപ്പോള്‍ സേഫ് ആന്റ് സ്‌ട്രോംഗ് ഇന്‍വസ്റ്റ്‌മെന്റ് ലിമിററഡായി സ്ഥാപനം മാറി. പിന്നീടാണ് തട്ടിപ്പുകള്‍ വ്യാപകമായത്.

നിരവധി പേര്‍ പരാതികളുമായി ഇതിനെ തുടര്‍ന്ന് രംഗത്ത് വന്നത്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പതിനൊന്നും വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ അഞ്ചും കുന്ദംകുളം പോലീസ് സ്റ്റേഷനില്‍ ഒന്നും കേസുകള്‍ പ്രവീണിനെതിരെ രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ് നടത്തിയതിനത്തുടര്‍ന്ന് പ്രവീണിന്റെ സ്ഥാപനങ്ങളിലും വെളുത്തൂരിലെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഇന്നലെ രാവിലെ എറണാകുളത്ത് ചിലവന്നൂരൂള്ള ഫാള്റ്റില്‍ പൊലീസ് എത്തിയപ്പോഴാണ് വേറൊരു ലിഫ്റ്റ് വഴി പ്രവീണ്‍ രക്ഷപെട്ടത്.

Advertisment