മൃതദേഹം കൊച്ചി രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണം, ചിതാഭസ്മത്തിൽ ഒരു ഭാഗം ഉപ്പുതോട് പള്ളിയിൽ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം, അന്ത്യോപചാര സമയത്ത് വയലാറിന്റെ ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം എന്ന പാട്ട് കേൾപ്പിക്കണം, മൃതദേഹത്തിൽ റീത്ത് വേണ്ട; ഇത്‌ പി ടി എഴുതിവച്ച അന്ത്യാഭിലാഷം, മടങ്ങുമ്പോഴും പി.ടി വേറിട്ടു തന്നെ !

New Update

കൊച്ചി: തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന കൃത്യമായ മ‍ാർ​ഗനി‍ർദേശം പിടി തോമസ് നൽകിയിരുന്നുവെന്ന് വിശ്വസ്ത സുഹൃത്തായ ഡിജോ കാപ്പൻ. ഒരു മാസം മുമ്പ് ഡിജോ കാപ്പനുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിലാണ് തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന നി‍ർദേശം പിടി തോമസ് നൽകിയത്.

Advertisment

publive-image

കൊച്ചി രവിപുരത്തെ ശ്മശാനത്തിൽ വേണം തന്നെ സംസ്കരിക്കാൻ. ചിതാഭസ്മത്തിൽ കുറച്ച് ഉപ്പുതോട്ടിലെ അമ്മയുടെ കല്ലറയ്ക്ക് അകത്ത് വയ്ക്കണം. മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ റീത്ത് വയ്ക്കാൻ പാടില്ല.

വയലാറിൻ്റെ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം' എന്ന ​ഗാനം പൊതുദർശനത്തിനിടെ ശാന്തമായി കേൾപ്പിക്കണം. തൻ്റെ പേരിലുള്ള സ്വത്തുവകകൾ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതം വയ്ക്കാം, എന്നിങ്ങനെയാണ് പിടി നൽകിയ നിർദേശം.

വെല്ലൂരിൽ ചികിത്സയിൽ തുടരുന്നതിനിടെ നവംബർ 22-നാണ് ഡിജോ കാപ്പനെ പിടി ഫോണിൽ വിളിച്ചത്. ഉമ അറിയാതെയാണ് വിളിക്കുന്നതെന്നും താൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണമെന്നും രഹസ്യമായി സൂക്ഷിക്കണമെന്നുമുള്ള കർശന നിർദേശത്തോടെയാണ് തൻ്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്ന് ഡിജോയ്ക്ക് നിർദേശം നൽകിയത്.

Advertisment