Advertisment

ഫൈനലിലേക്കുള്ള പോരാട്ടത്തില്‍ കാലിടറി സിന്ധു; അടിയറവ് പറഞ്ഞത് ഒന്നാം നമ്പര്‍ താരത്തോട്; വെങ്കല മെഡലിനായി മത്സരിക്കും

New Update

publive-image

Advertisment

ടോക്കിയോ: തുടർച്ചയായ 2–ാം ഒളിംപിക്സിലും വനിതാ ബാഡ്മിന്റൻ ഫൈനൽ ലക്ഷ്യമിട്ടെത്തിയ പി.വി. സിന്ധുവിന് തോൽവി. തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ മുൻ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങാണ് നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധുവിനെ തോൽപ്പിച്ചത്.

നേരിട്ടുള്ള ​ഗെയിമുകൾക്കാണ് തായ് സു യിങ്ങിന്റെ വിജയം. സ്‌കോര്‍: 21-18, 21-12. ഇതോടെ ഈ ഇനത്തില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷ അവസാനിച്ചു. കഴിഞ്ഞ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ സിന്ധുവിന് ആ മികവ് ഇന്നത്തെ മത്സരത്തില്‍ പുറത്തെടുക്കാനായില്ല.

തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിടും. ചൈനയുടെ ചെന്‍ യു ഫെയ് ആണ് തായ് സു യിങ്ങിന്റെ ഫൈനലിലെ എതിരാളി.

pv sindhu
Advertisment