ഇടുക്കി കോവില്‍ മലയിലെ രാജാവ് രാമന്‍ രാജമന്നന്‍ വോട്ട് രേഖപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി: ഇടുക്കി കോവില്‍ മലയിലെ രാജാവ് രാമന്‍ രാജമന്നന്‍ വോട്ട് രേഖപ്പെടുത്തി. കുമളി മന്നാക്കുടി ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂളിലെ നൂറ്റഞ്ചാം നമ്ബര്‍ ബൂത്തിലായിരുന്നു അദ്ദേഹത്തിന്റെ വോട്ട്. 2012 ലാണ് രാമന്‍ രാജമന്നന്‍ പുതിയ കോവില്‍ മല രാജാവായി സ്ഥാനമേറ്റത്. അരിയാന്‍ രാജമന്നാന്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

Advertisment

publive-image

കുമളി വലിയ വീട്ടില്‍ നായന്റെ മകനാണ് എന്‍. ബിനു എന്ന രാമന്‍ രാജമന്നാന്‍. ബി എ ഇക്കണോമിക്‌സ് ബിരുദധാരിയാണ് ഇദ്ദേഹം. മന്നാന്‍ സമുദായത്തിലെ പതിനേഴാമത്തെ രാജാവായാണ് രാമന്‍ രാജമന്നാനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്നായിരുന്നു മുന്‍ കോവില്‍ മല രാജാവ് അരിയാന്‍ രാജമന്നാന്‍ മരിച്ചത്.

മന്നാന്‍ സമുദായം അധിവസിക്കുന്ന 42 കുടികളുടെ അധികാരിയാണ കോഴിമല എന്നറിയപ്പെടുന്ന കോവില്‍ മലരാജാവ്. കാണിക്കാര്‍ എന്നറിയപ്പെടുന്ന ഒന്‍പത് മന്ത്രിമാരാണ് രാജാവിനുള്ളത്. രാജാവിന് സ്വന്തമായി പൊലീസുമുണ്ട്.നായന്‍ രാജമന്നാനും തേവന്‍ രാജമന്നാനുമായിരുന്നു മുന്‍പത്തെ രാജാക്കന്‍മാര്‍. മരുമക്കത്തായ സമ്ബ്രദായത്തിലാണ് രാജാക്കന്മാരെ വാഴിക്കുന്നത്. കോവില്‍ മലകേന്ദ്രമായി 1934ലാണ് രാജഭരണം നിലവില്‍ വന്നത്.

Read the Next Article

വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രിസഭാ യോഗം

New Update
umman chandi

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചിച്ചു. ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ സ്മരിക്കുക്കുന്നതായി മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തില്‍ പറയുന്നു. 

Advertisment

umman chandi

അനുശോചന പ്രമേയത്തിന്റെ പൂര്‍ണരൂപം:

''മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയുമായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. കെ.എസ്.യുവിലൂടെ കോണ്‍ഗ്രസിലെത്തി ആ പാര്‍ട്ടിയുടെ നേതൃത്വത്തിലും ഗവണ്‍മെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു.

ജനക്ഷേമത്തിലും സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന്‍ എന്നനിലക്കും ജനകീയ പ്രശ്‌നങ്ങള്‍ സമര്‍ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃത്വത്തിലെ പ്രമുഖന്‍ എന്ന നിലക്കുമൊക്കെ ശ്രദ്ധേയനായി. 1970ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ശ്രീ ഉമ്മന്‍ചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.

53 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി എം.എല്‍.എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മന്‍ചാണ്ടിയുടെ റെക്കോഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനവും സ്മരണീയമാണ്'.

Advertisment