Advertisment

പതിനാലുകാരിയെ തമിഴ്നാട്ടിലെ വിവിധസ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ച മൈനര്‍ ഇറിഗേഷന്‍ ഓവര്‍സിയര്‍ക്കു ജീവപര്യന്തം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും

New Update

തൊടുപുഴ: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വിവിധസ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ച മൈനര്‍ ഇറിഗേഷന്‍ ഓവര്‍സിയര്‍ക്കു ജീവപര്യന്തം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും.

Advertisment

publive-image

തിരുവനന്തപുരം ധനുവച്ചപുരം ഹരിഭവനില്‍ ഹരികൃഷ്ണനെ (സത്യദാസ്-40) യാണ് തൊടുപുഴ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.അനില്‍കുമാര്‍ ശിക്ഷിച്ചത്. ഇതിനു പുറമെ തട്ടിക്കൊണ്ടുപോയതിന് അഞ്ചു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും അടയ്ക്കണം. തടവുശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. പിഴത്തുക പെണ്‍കുട്ടിക്കു കൈമാറാനും കോടതി ഉത്തരവിട്ടു.

വണ്ടന്മേട് മൈനര്‍ ഇറിഗേഷന്‍ സെക്ഷന്‍ ഓഫീസില്‍ ഓവര്‍സിയറായി ജോലി ചെയ്യവേയാണ് പ്രതി പെണ്‍കുട്ടിയെ സൗഹൃദം സ്ഥാപിച്ചു പീഡിപ്പിച്ചത്. കഞ്ഞിക്കുഴിയിലെ സ്കൂളില്‍ പഠിച്ചിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണു പ്രതി പീഡനത്തിന് ഇരയാക്കിയത്.

2009ലായിരുന്നു കേസിനാസ്പദമായ സംഭവം. ഓവര്‍സിയറായി ജോലിയിലിരിക്കെ പെണ്‍കുട്ടിയുടെ മാതൃസഹോദരനുമായി പ്രതി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടു വശീകരിച്ചത്. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാന്‍ പ്രാര്‍ഥിക്കാന്‍ കൊണ്ടുപോവുകയാണെന്ന വ്യാജേന കടത്തിക്കൊണ്ടുപോകുകയായിരുന്നു. തമിഴ്നാട്ടിലെ വിവിധയിടങ്ങളിലായി 45 ദിവസം തടവിലാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

rape case
Advertisment