ഇന്നേവരെ അവളുടെ ഫോണ്‍ ഞാന്‍ എടുത്തു നോക്കിയിട്ടില്ല, അത്രയ്ക്ക് വിശ്വാസമായിരുന്നു; ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതോ രേഷ്മയുമായി ചാറ്റ് ചെയ്യുന്നതോ അറിഞ്ഞിരുന്നില്ല; കേസില്‍ ഭാര്യയുടെ പങ്കിനെപറ്റി ഒന്നും അറിഞ്ഞിരുന്നില്ലെന്ന് രഞ്ജിത്ത്

New Update

കൊല്ലം: കരിയിലക്കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന കേസില്‍ അറസ്റ്റിലായ രേഷ്മയെ കാമുകനെന്ന പേരില്‍ കബളിപ്പിച്ചിരുന്നത് ബന്ധുക്കളായ യുവതികളായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രതികരിക്കുകയാണ് ആത്മഹത്യ ചെയ്ത ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത്.

Advertisment

publive-image

കേസില്‍ ഭാര്യയുടെ പങ്കിനെപറ്റി ഒന്നും അറിഞ്ഞിരുന്നില്ലെന്ന് രഞ്ജിത്ത് പറയുന്നു. ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതോ രേഷ്മയുമായി ചാറ്റ് ചെയ്യുന്നതോ അറിഞ്ഞിരുന്നില്ല. കല്യാണം കഴിഞ്ഞിട്ട് ആറു വര്‍ഷം കഴിഞ്ഞു. ഇന്നേവരെ അവളുടെ ഫോണ്‍ ഞാന്‍ എടുത്തു നോക്കിയിട്ടില്ല. അത്രയ്ക്ക് വിശ്വാസമായിരുന്നെന്നും രഞ്ജിത്ത് പറയുന്നു.

ആര്യക്കൊപ്പം അനന്തു എന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്ത ഗ്രീഷ്മയുടെ സുഹൃത്തായ യുവാവ് നല്‍കി മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. രേഷ്മയെ ഇത്തരത്തില്‍ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ യുവാവിനിനോട് പറഞ്ഞിരുന്നു.

മെസേജുകളോട് രേഷ്മ എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ വേണ്ടിയായിരുന്നു ഈ യുവതികള്‍ രേഷ്മയ്ക്ക് അനന്തു എന്ന പേരില്‍ മെസേജ് അയച്ചത്. മെസേജുകള്‍ കാര്യമായെടുത്ത രേഷ്മ ഫേസ്ബുക്കിലെ അനന്തുവുമായി പ്രണയത്തിലാവുകയായിരുന്നു.

 

new born murder
Advertisment