അധിനിവേശത്തിന്റെ പത്താം ദിവസം യുക്രൈനിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ ; നിര്‍ണായക തീരുമാനം സിവിലിയൻമാരെ യുദ്ധമേഖല വിട്ടുപോകാൻ അനുവദിക്കുന്നതിനായി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മോസ്കോ: അധിനിവേശത്തിന്റെ പത്താം ദിവസം സിവിലിയൻമാരെ യുദ്ധമേഖല വിട്ടുപോകാൻ അനുവദിക്കുന്നതിനായി ഉക്രെയ്നിൽ റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു.

Advertisment

publive-image

ഉക്രേനിയൻ നഗരങ്ങളായ മരിയുപോൾ, വോൾനോവാഖ എന്നിവിടങ്ങളിൽ നിന്ന് മാനുഷിക ഇടനാഴികൾ അനുവദിക്കുന്നതിനായി റഷ്യൻ സൈന്യം വെടിവയ്പ്പ് അവസാനിപ്പിക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു, ഇന്റർഫാക്സ് റിപ്പോർട്ട് ചെയ്തു.

മോസ്‌കോ സമയം 10 നും, ഇന്ത്യൻ സമയം ഉച്ചയ്‌ക്ക്‌ 12.50 മുതലാണ്‌ വെടിനിർത്തൽ നിലവിൽ വരിക.

കിഴക്കൻ ഉക്രേനിയൻ നഗരങ്ങളായ ഖാർകീവ്, സുമി എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെയും മറ്റ് വിദേശ പൗരന്മാരെയും ഒഴിപ്പിക്കാൻ റഷ്യൻ ബസുകൾ ക്രോസിംഗ് പോയിന്റുകളിൽ സജ്ജമാണെന്ന് റഷ്യ യുഎൻ സുരക്ഷാ സമിതിയെ അറിയിച്ചു.

ഓപ്പറേഷൻ ഗംഗയുടെ കീഴിൽ 17,000 ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് തിരികെ കൊണ്ടുവന്നതായി കേന്ദ്രം വെള്ളിയാഴ്ച സുപ്രീം കോടതിയെ അറിയിച്ചു.

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം ആക്രമണത്തിന് ശേഷം റഷ്യൻ സൈന്യം പിടിച്ചെടുത്തു. സപ്പോരിജിയ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം റഷ്യ 'ആണവ ഭീകരത'യാണെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആരോപിച്ചു. റഷ്യയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചാൽ ഉക്രെയ്‌നുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു

Advertisment