Advertisment

സര്‍ക്കാര്‍ ജീവനക്കാരുടെ പിടിച്ച ശമ്പളം ഏപ്രില്‍ മുതല്‍ അഞ്ച് തവണകളായി തിരിച്ചു നല്‍കും

New Update

തിരുവനന്തപുരം: കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പിടിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പണമായി തിരിച്ചു നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ഒരു മാസത്തെ ശമ്പളമായി പിടിച്ച തുക അടുത്ത ഏപ്രില്‍ മുതല്‍ അഞ്ചുതവണകളായി തിരിച്ചു നല്‍കാനാണു തീരുമാനം.

സംസ്ഥാനത്തെ 5.5 ലക്ഷം ജീവനക്കാര്‍ക്കായി 2200 കോടിയോളം രൂപയാണ് അഞ്ചു ഗഡുക്കളായി ശമ്പളത്തോടൊപ്പം നല്‍കുക. പിടിച്ച തുക തിരികെ നല്‍കാന്‍ പ്രതിമാസം 450 കോടിയോളം രൂപ വീതം അധികമായി കണ്ടെ ത്തേണ്ടി വരും. മാറ്റിവച്ച ശമ്പളം അഞ്ചുതവണകളായി പ്രൊവിഡന്‍റ് ഫണ്ടില്‍ ലയിപ്പിക്കാനും ജൂണ്‍ മുതല്‍ പിന്‍വലിക്കുന്നതിന് അനുവാദം നല്‍കാനുമായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

Advertisment