മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിക്കിത് ചരിത്ര നിമിഷം. തുടക്ക വ്യാപാരത്തില്‍ത്തന്നെ ബോംബെ സൂചിക 60,000 മാര്‍ക്ക് ഭേദിച്ചു. ആദ്യമായാണ് സെന്‍സെക്‌സ് 60,000 പോയിന്റിന് മുകളിലേക്ക് ചുവടുവെയ്ക്കുന്നത്.
ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക് എന്നിവയിലെ നേട്ടങ്ങൾക്കൊപ്പം വിപണികൾ ഒരു വിടവ് തുറന്നു. സെൻസെക്സ് 448 പോയിന്റ് ഉയർന്ന് റെക്കോർഡ് ഉയരത്തിൽ 60,333 ലും നിഫ്റ്റി 50-ലെ ഏറ്റവും ഉയർന്ന നിരക്കായ 17,947.65 ലും എത്തി.
കോവിഡ് കേസുകളിലെ ഇടിവ്, വർദ്ധിച്ചുവരുന്ന വാക്സിനേഷൻ, രാജ്യത്തിന്റെ സാമ്പത്തിക പരിതസ്ഥിതി മെച്ചപ്പെടുത്തൽ എന്നിവ ഇക്വിറ്റി മാർക്കറ്റുകളിലെ നിലവിലെ കാള ഓട്ടത്തിന് ഊർജ്ജം പകരുന്നതായി വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു. സെൻസെക്സ് 163 പോയിന്റ് മുന്നേറി റെക്കോർഡ് ഉയരത്തിൽ 60,048 ലും നിഫ്റ്റി 50 സൂചിക 30 പോയിന്റ് ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 17,853 ലും അവസാനിച്ചു.
ഐടി, ബാങ്കിങ് ഓഹരികളിലെ മുന്നേറ്റം രാവിലെ സെന്‍സെക്‌സിനും നിഫ്റ്റിക്കും തുണയേകുന്നുണ്ട്. 400 പോയിന്റ് ഉയര്‍ന്ന് 60,286 എന്ന പോയിന്റ് നിലയ്ക്കാണ് സെന്‍സെക്‌സിന്റെ വ്യാപാരം. ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഓഹരികളാണ് സെന്‍സെക്‌സില്‍ ഏറ്റവും മുന്നില്‍.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ഐടിയാണ് ഇന്ന് കാര്യമായ നേട്ടം കയ്യടക്കുന്നത്. സൂചിക 2 ശതമാനത്തിലേറെയാണ് ഉയര്‍ന്നിരിക്കുന്നതും. രാവിലെ നിഫ്റ്റി മീഡിയ 0.93 ശതമാനവും നിഫ്റ്റി മെറ്റല്‍ 0.84 ശതമാനവും നിഫ്റ്റി എഫ്എംസിജി 0.14 ശതമാനവും നിഫ്റ്റി പൊതുമേഖലാ ബാങ്ക് 0.02 ശതമാനവും വീതം തകര്‍ച്ച നേരിടുന്നുണ്ട്. ആക്‌സെഞ്ച്വറിന്റെ ഗംഭീര വരുമാന കണക്കുകള്‍ മുന്‍നിര്‍ത്തി ഐടി ഓഹരികളെല്ലാം രാവിലെ വലിയ നേട്ടമാണ് കണ്ടെത്തുന്നത്. കൂട്ടത്തില്‍ എല്‍ടിഐ ഓഹരികള്‍ 6 ശതമാനത്തിലേറെ മുന്നേറി.
എവര്‍ഗ്രാന്‍ഡെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചൈനീസ് ഓഹരി വിപണി കടുത്ത ഇടിവ് നേരിടുകയാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയെ അതൊന്നും സ്വാധീനിച്ചില്ല. ആഗോളവിപണിയിലെ നേട്ടം ഇന്ത്യന്‍ വിപണിയെ കാര്യമായി സ്വാധീനിച്ചു. പലിശ നിരക്ക് ഉയര്‍ത്തല്‍, ഉത്തേജന പാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസര്‍വിന്റെ നിലപാട് നിക്ഷേപകരിലുണ്ടാക്കിയ വിശ്വാസമാണ് വിപണിയില്‍ പ്രതിഫലിച്ചത്.
ഡൗ ജോണ്‍സ് സൂചിക 1.48ശതമാനവും എസ്ആന്‍ഡ്പി 500 1.21ശതമാനവും നേട്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്. നാസ്ദാക്ക് സൂചിക 1.04 ശതമാനവും ഉയര്‍ന്നു. മിക്കവാറും ഏഷ്യന്‍ സൂചികകളിലും നേട്ടം പ്രകടമാണ്. ജപ്പാന്റെ ടോപിക്‌സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, വിപ്രോ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്ര ധാനമായും നേട്ടത്തില്‍. ഐടി മേഖലയിലെ ഓഹരികളില്‍ രണ്ട് ശതമാനം വളര്‍ച്ചയും ടെലികോം കമ്പനികളുടെ ഓഹരികളില്‍ ഒരു ശതമാനം വര്‍ധനവുമുണ്ട്.