Advertisment

ഒഡീഷയിൽ ഏഴാം ക്ലാസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച് ഗർഭിണിയാക്കിയത് സ്കൂൾ ഹെഡ്മിസ്ട്രസിന്റെ ഭർത്താവായ അറുപതുകാരൻ ; പുറത്തുവരുന്ന ക്രൂരമായ പീഡന കഥകൾ

New Update

ഡല്‍ഹി : വീണ്ടും ക്രൂരമായ പീഡന കഥകൾ പുറത്തുവരുന്നു. ഒഡീഷയിലെ കോരപുട്ടിൽ ആദിവാസി വിഭാഗത്തിൽപെട്ട ഏഴാം ക്ലാസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച് ഗർഭിണിയാക്കിയത് സ്കൂൾ ഹെഡ്മിസ്ട്രസിന്റെ ഭർത്താവായ അറുപതുകാരൻ.

Advertisment

publive-image

ഗുജറാത്തിലെ അഹമ്മദാബാദിൽ ഗോത്രവിഭാഗത്തിൽപ്പെട്ട പതിനാലുകാരിയെ മാസങ്ങൾ നീണ്ട പീഡനത്തിൽ നിന്നു പൊലീസ് രക്ഷപ്പെടുത്തി. കാറിലെത്തിയ നാൽവർ സംഘം ഓഗസ്റ്റിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കൃഷിയിടത്തിൽ താമസിപ്പിച്ചു കഴിഞ്ഞ 4 മാസത്തോളം ഇവർ പീഡിപ്പിച്ചെന്നാണു പരാതി.

ഹരിയാനയിലെ പൽവലിൽ പതിനേഴുകാരി രണ്ടാം തവണയും സംഘം ചേർന്നുള്ള പീഡനത്തിനിരയായി. ഗ്രാമവാസികളായ 4 പേർക്കെതിരെ പെൺകുട്ടി ഈ വർഷം പരാതി നൽകിയെങ്കിലും തെളിവുകൾ എതിരായതിനെ തുടർന്ന് പ്രതികൾ രക്ഷപ്പെട്ടു.

ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ പതിനാലുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രായപൂർത്തിയാകാത്ത 4 പേരാണ് പിടിയിലായത്. വിവാഹ വിരുന്നിൽ നൃത്തം അവതരിപ്പിക്കാൻ പോയ മുംബൈ നർത്തകി ഛത്തീസ്ഗഡിൽ കൂട്ടപീഡനത്തിന് ഇരയായി.

പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതികൾ തീവച്ചു കൊന്ന സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപ് ഉന്നാവിൽ തന്നെ 3 വയസ്സുകാരിക്കു നേരെ പീഡനശ്രമം. വീട്ടുമുറ്റത്തു കളിച്ചിരുന്ന കുട്ടിയെ തട്ടിയെടുത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും കരച്ചിൽ കേട്ടെത്തിയ ഗ്രാമീണർ അക്രമിയെ പിടികൂടി പൊലീസിനു കൈമാറി.

മറാഠ്‌വാഡ മേഖലയിലെ ഹിൻഗോളിയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 2 സ്ത്രീകൾ അടക്കം 3 പേർ അറസ്റ്റിലായി.

Advertisment