Advertisment

ശാന്തൻപാറ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്. കുരുക്ക് വീണത് റിസോർട്ട് മാനേജര്‍ വസീമിന്‍റെ സഹോദരൻ ഭഗത്തിന് !

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി: ശാന്തൻപാറയിൽ ഫാം ഹൗസ് ജീവനക്കാരൻ മുല്ലൂർ റിജോഷിന്റെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ് നടന്നു.ൽ റിസോർട്ട് മാനേജര്‍ വസീമിന്‍റെ സഹോദരൻ ഭഗത് ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും പോലീസ് അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചതിനാണ് അറസ്റ്റ്.

Advertisment

publive-image

കൊലപാതകം താൻതന്നെ നടത്തിയതാണെന്നു പറയുന്ന വസിമിന്‍റെ വീഡിയോ വ്യാഴാഴ്ച വൈകിട്ടോടെ പുറത്തുവന്നിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി വസീമിന്‍റെ സഹോദരനെയും സുഹൃത്തുക്കളെയും ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതിനിടയിലാണ് അനുജന്‍റെ വാട്സ്ആപ്പിലേക്കു വീഡിയോ സന്ദേശം എത്തിയത്.

ഒക്‌ടോബർ 31 മുതൽ കാണാതായ റിജോഷിന്‍റെ മൃതദേഹം ഫാം ഹൗസിന്‍റെ സമീപത്തു നിർമിക്കുന്ന മഴവെള്ള സംഭരണിയോടു ചേർന്നു കുഴിച്ചിട്ട നിലയിൽ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. റിജോഷിനെ കൊലപ്പെടുത്തിയത് തുണിയോ കയറോ പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് കഴുത്തുഞെരിച്ചാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ശരീരത്തിൽ മുറിവുകളോ പാടുകളോ ഒന്നുമില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

റിജോഷിനെ കാണാതായതു സംബന്ധിച്ചു നവംബർ നാലിന് ബന്ധുക്കൾ ശാന്തൻപാറ പോലീസിൽ പരാതി നൽകിയിരുന്നു. ഭാര്യ ലിജിയെ പോലീസ് ചോദ്യം ചെയ്തപ്പോൾ ഭർത്താവ് കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽനിന്നു ഫോണിൽ വിളിച്ചിരുന്നതായാണു മൊഴി നൽകിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വിളിച്ചത് വസീമിന്‍റെ സഹോദരനും സുഹൃത്തുക്കളുമാണെന്ന് വ്യക്തമായി.

idukki shanthanpara
Advertisment