Advertisment

സ്വന്തം ജനതയ്ക്കു നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് മോഡിയും അമിത് ഷായും. ധ്രുവീകരണത്തിന്റെ തിരക്കഥ ഇരുവരുടെയും - ആഞ്ഞടിച്ച് സോണിയാഗാന്ധി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഭിന്നിപ്പിന്റെയും അക്രമത്തിന്റെയും സ്രഷ്ടാവായ മോദിസര്‍ക്കാര്‍ സ്വന്തം ജനതയ്ക്കു നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ധ്രുവീകരണത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്നാണെന്നും അവര്‍ പറഞ്ഞു.

ഭിന്നിപ്പിന്റെയും അക്രമത്തിന്റെയും സ്രഷ്ടാവായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. രാജ്യത്തെ വെറുപ്പിന്റെ അഗാധതയിലേയ്ക്ക് തള്ളിയിട്ടുകൊണ്ട് യുവജനങ്ങളുടെ ഭാവിയെ അസ്ഥിരപ്പെടുത്തിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.

യുവാക്കളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കുകയും വര്‍ഗീയ സംഘര്‍ഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ തിരക്കഥ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടേതുമല്ലാതെ മറ്റാരുടേതുമല്ല, അവര്‍ ആരോപിച്ചു.

അസം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ കത്തുകയാണ്. നാല് യുവാക്കളാണ് പോലീസ് വെടിവെപ്പില്‍ അസമില്‍ മാത്രം കൊല്ലപ്പെട്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനുള്ള ധൈര്യം അമിത് ഷായ്ക്ക് ഇല്ല. രാജ്യത്തെല്ലായിടത്തും വിദ്യാര്‍ഥികള്‍ സമരരംഗത്താണ്.

അവരെ തീവ്രവാദികളും നക്‌സലൈറ്റുകളും വിഘടനവാദികളും ആക്കി മുദ്രകുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണത്തില്‍ പൂര്‍ണമായും പരാജയപ്പെട്ടതുമൂലമാണ് സര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും സോണിയാ ഗാന്ധി ആരോപിച്ചു.

modi flop
Advertisment