Advertisment

വളര്‍ത്തുമൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കാന്‍ പ്രത്യേകമുറി, നായ്ക്കളെ ചാകുന്നതുവരെ ലൈംഗികമായി പീഡിപ്പിക്കും, ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കും; കുറ്റ സമ്മതവുമായി ജന്തുശാസ്ത്രജ്ഞന്‍ ആദം ബ്രിട്ടണ്‍

2014 മുതല്‍ ഇയാള്‍ നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുതായി കണ്ടെത്തി. 18 മാസത്തിനിടെ ഉപദ്രവത്തിനിരയായ 42 നായ്ക്കളില്‍ 39 എണ്ണവും ചത്തിരുന്നു.

New Update
3567 adam britton

സിഡ്‌നി: നായ്ക്കളെ ചാകുന്നത് വരെ ലൈംഗികമായി പീഡിപ്പിക്കുമെന്ന് വിചാരണയ്ക്കിടെ കുറ്റം സമ്മതിച്ച് ബ്രിട്ടീഷ് സ്വദേശിയും ജന്തുശാസ്ത്രജ്ഞനുമായ ആദം ബ്രിട്ടണ്‍. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയന്‍ കോടതിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പ്രതി നടത്തിയത്. 

Advertisment

ദാരുണ കുറ്റകൃത്യങ്ങളെക്കുറിച്ച് ഇയാള്‍ വിശദീകരിക്കുമ്പോള്‍ കോടതി മുറിയിലുണ്ടായിരുന്നവരോട് പുറത്തു പോകാനും ജഡ്ജി നിര്‍ദേശിച്ചു. ഇയാള്‍ക്കുള്ള ശിക്ഷ ഡിസംബറില്‍ വിധിക്കും.

വളര്‍ത്തുമൃഗങ്ങളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 2022ലാണ് ആദം ബ്രിട്ടണ്‍ അറസ്റ്റിലാകുന്നത്. മൃഗങ്ങളെ ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നതോടെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. 

2014 മുതല്‍ ഇയാള്‍ നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുതായി കണ്ടെത്തി. 18 മാസത്തിനിടെ ഉപദ്രവത്തിനിരയായ 42 നായ്ക്കളില്‍ 39 എണ്ണവും ചത്തിരുന്നു. നിരവധി നായ്ക്കളെ പീഡിപ്പിച്ച് കൊന്നതായും ഇതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചെന്നും വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിക്കാനായി പ്രത്യേക പീഡനമുറിയും സജ്ജമാക്കിയിരുന്നതായും പ്രതി പറഞ്ഞു. 

ചാള്‍സ് ഡാര്‍വിന്‍ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന ആദം ബ്രിട്ടണ്‍ ജന്തുശാസ്ത്രത്തില്‍ പി.എച്ച്.ഡി. ബിരുദധാരിയാണ്. മുതലകളെ സംബന്ധിച്ചുള്ള പഠനത്തില്‍ വിദഗ്ധനും ബി.ബി.സി, നാഷണല്‍ ജിയോഗ്രാഫിക് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.

Advertisment