/sathyam/media/post_attachments/hG2Ec7UGHZ7CQ9T35YBx.jpg)
ഹരാരെ: ലോക ക്രിക്കറ്റിന്റെ അധികായരായ വെസ്റ്റ് ഇൻഡീസ് ടീം അടിപതറുന്നു. സൂപ്പർ സിക്സ് മത്സരത്തിൽ സ്കോട്ലൻഡ് ടീമിനോട് ഏഴ് വിക്കറ്റിന്‍റെ തോൽവി ഏറ്റുവാങ്ങിയതോടെ, കരീബിയൻസ് ഇല്ലാത്ത ചരിത്രത്തിലെ ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആവും ഈ വർഷത്തെ ടൂർണമെന്റ്.
സൂപ്പർ സിക്സ് ഘട്ടത്തിൽ സിംബാബ്വെ, നെതർലൻഡ്സ് ടീമുകളോട് തുടർത്തോൽവികൾ ഏറ്റുവാങ്ങിയതോടെ വിൻഡീസിന്‍റെ നില പരുങ്ങലിലായിരുന്നു. സ്കോട്ടിഷ് പടയോടുള്ള പരാജയത്തോടെ ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്‍റിനായുള്ള വിൻഡീസ് ടിക്കറ്റ് എന്നേക്കുമായി കീറപ്പെട്ടു.
ടോസ് നേടി വിൻഡീസിനെ ബാറ്റിംഗിനയച്ച സ്കോട് ടീം അവരെ 181 റൺസിൽ പിടിച്ചുകെട്ടി. മറുപടി ബാറ്റിംഗിൽ 43.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ സ്കോട്ലൻഡ് വിജയലക്ഷ്യം മറികടന്നു.
ജേസൺ ഹോൾഡർ(45), റൊമാരിയോ ഷെപ്പേർഡ്(36) എന്നിവരൊഴികെ മറ്റ് വിൻഡീസ് ബാറ്റർമാർക്കാർക്കും തിളങ്ങാനാവാതെ വന്നതോടെയാണ് ടീമിന്‍റെ ലോകകപ്പ് മോഹങ്ങൾ പൊലിഞ്ഞത്. സ്കോട്ലൻഡിനായി ബ്രാൻഡൻ മക്കല്ലൻ മൂന്നും ക്രിസ് ഗ്രീവ്സ്, മാർക്ക് വാറ്റ്, ക്രിസ് സോൾ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ, രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന മാത്യു ക്രോസ്(74*) - മക്കല്ലൻ(69) സഖ്യം ടീമിനെ വിജയത്തിലെത്തിച്ചു. ജയത്തോടെ സ്കോട്ലൻഡ് ലോകകപ്പ് യോഗ്യതാ മോഹം സജീവമാക്കി നിലനിർത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us