ഇയ്യിടെയായി ഉറക്കം കുറവാണ്.
വെളുപ്പിന് തന്നെ ഉണർന്നെങ്കിലും ഭാര്യയെ ഉണർത്താതെ അയാൾ കട്ടിലിൽ തന്നെ കിടന്നു.
പിന്നെ ശബ്ദമുണ്ടാക്കാതെ ഉമ്മറത്ത് വന്നു കുന്തിച്ചിരുന്നു. ഒരാറു കസേരയെങ്കിലും വാങ്ങി ഉമ്മറത്ത് ഇടണമെന്ന് വിചാരിച്ചതാണ് കഴിഞ്ഞ സീസണിൽ; പക്ഷേ ചിലവുകൾ മൂക്കുകയർ പൊട്ടിയ നേർച്ചക്കാള പോൽ പായുമ്പോൾ എങ്ങിനെ? ആരെങ്കിലും വീട്ടിൽ വന്നാൽ ഉമ്മറത്ത് പുല്ലുപായ ഇട്ടു കൊടുക്കേണ്ട ഗതികേടാണ്.
ഇരുട്ടിനെ വകഞ്ഞുമാറ്റി അരണ്ട വെളിച്ചം കിഴക്കു നിന്നും പാളി വീഴുന്നുണ്ടായിരുന്നു. മുറ്റത്തിന്റെ അതിർത്തിയിൽ കൃത്യമായി അരിഞ്ഞു നിർത്തിയ പുൽക്കൊടികളിൽ ഉരുണ്ടുകൂടി നിൽക്കുന്ന മഞ്ഞു തുള്ളി; ഇപ്പോൾ വീഴും എന്ന മട്ടിലാണ് നില്പ്.
വെയിലുറച്ചു കഴിഞ്ഞാൽ അതവിടെ ഉണ്ടായിരുന്നതിന്റെ ഒരു തെളിവ് പോലുമവശേഷിപ്പിക്കാതെ അപ്രത്യക്ഷമാവുന്നു. തന്റെ ജീവിതവും ഏതാണ്ടതു പോലെയൊക്കെയാണെന്നയാളോർത്തു.
അച്ഛൻ കല്ലുവെട്ടു ജോലിക്ക് പോകുമ്പോൾ സഹായത്തിനു പോകേണ്ടതു കൊണ്ട് അഞ്ചാം ക്ളാസോടെ പഠിത്തം നിർത്തേണ്ടി വന്നു.വെട്ടി വയ്ക്കുന്ന കല്ലുകൾ കല്ലുവെട്ടുകുഴിയിൽ നിന്നും ചുമ്മി കരയിൽ കൊണ്ടു വയ്ക്കണം. ഇടയ്ക്ക് വലിയ തൂക്കുപാത്രത്തിൽ കൊണ്ടു വരുന്ന വെള്ളം ടംബ്ളറിൽ ഒഴിച്ചു കൊടുക്കണം. ഉച്ചയ്ക്ക് വീട്ടിൽ വന്ന് അമ്മ തരുന്ന ഊണ് അച്ഛനു കൊണ്ടു കൊടുക്കണം.
അങ്ങിനെയിരിക്കുമ്പോഴാണ് കാവിലെ ഉത്സവത്തിന് ആദ്യമായി പ്രൊഫഷണൽ നാടകം കാണുന്നത്. അതുവരെ കൂടുതലും ബാലെ ട്രൂപ്പുകളായിരുന്നു പരിപാടി അവതരിപ്പിച്ചിരുന്നത്.അതോടെ നാടകാഭിനയം ഒരു സ്വപ്നമായി. ഒരു വർഷം വന്ന നാടകട്രൂപ്പിനൊപ്പം നാടു വിട്ടു. ആരും അന്വേഷിച്ചു വന്നില്ല; ഭാഗ്യം. അച്ഛനുണ്ടോ ജീവിക്കാനുള്ള തത്രപ്പാടിനിടയിൽ നാടുവിട്ട മകനെ അന്വേഷിക്കാൻ സമയം?
ആദ്യകാലങ്ങളിൽ കർട്ടൻ പൊക്കുക, ഗ്രീൻറൂമിൽ മേക്കപ്പ്മാനെ സഹായിക്കുക തുടങ്ങിയ ജോലികളായിരുന്നു ചെയ്തിരുന്നത് എന്നയാളോർത്തു. അന്ന് പ്രത്യേകിച്ച് കൂലിയൊന്നുമില്ല. ആഹാരക്കാര്യവും താമസവും അല്ലലില്ലാതെ നടന്നു പോയി; അത്രമാത്രം. ട്രൂപ്പിന്റെ ഓഫീസിൽ തന്നെയാണ് ഉറക്കം.
നിങ്ങളെന്താ ഇത്ര നേരത്തേ എഴുന്നേറ്റത്? പിന്നിൽ ഭാര്യ. ഉറക്കം വന്നില്ല, ഞാൻ പറഞ്ഞു. എന്തേ? ഭാര്യ ചോദിച്ചു. വർഷങ്ങൾക്കു മുമ്പ് നാടകത്തിൽ അഭിനയിക്കാൻ വന്നതാണവൾ. നാണംകുണുങ്ങിയായ കൊച്ചു കുട്ടി. അച്ഛൻ മരിച്ചതോടെ അനാഥമായ കുടുംബം. അമ്മയും രണ്ടനിയത്തിമാരും അവളുടെ ചുമതലയിലായി.അവളോട് സ്നേഹമായിരുന്നോ അതോ സഹതാപമോ? അറിയില്ല. സ്നേഹമറിയിച്ചപ്പോൾ നിർവ്വികാരയായിരുന്നു അവൾ. അനിയത്തിമാരുടെ വിവാഹശേഷമേ അവൾക്ക് സ്വന്തം കാര്യം ചിന്തിക്കാൻ കഴിയൂ; അവൾ പറഞ്ഞു.
എനിക്കും ധൃതിയില്ലായിരുന്നല്ലോ. നാടു വിട്ട എനിക്ക് ജീവിതം പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടിയിരുന്നു.ഈ വീടിരിക്കുന്ന അഞ്ചു സെന്റ് സ്ഥലവും ഈ കൊച്ചു വീടും തട്ടിക്കൂട്ടിയപ്പോഴേയ്ക്കും തളർന്നു പോയിരുന്നു. വൈകി വിവാഹം കഴിച്ചതു കൊണ്ട് ഒന്നിനു പിറകെ ഒന്നായി രണ്ടു കുട്ടികളും കൂടിയായപ്പോൾ നടൂവൊടിഞ്ഞ മട്ടായി. കുഞ്ഞുങ്ങളെ നോക്കാനായി ഭാര്യക്ക് അഭിനയം നിർത്തേണ്ടി വന്നതോടെ ഒറ്റയ്ക്ക് ഭാരം വലിക്കുന്ന വണ്ടിക്കാളയെപ്പോലെയായി താൻ; അയാളോർത്തു.
ഇന്ന് ഒരു മാസമാകുന്നു, വീട് വിട്ട് പുറത്തിറങ്ങിയിട്ട്. വീട്ടു സാധനങ്ങളൊക്കെ തീർന്നുവെന്നു ഭാര്യ പറയാൻ തുടങ്ങിയിട്ട് ദിവസം കുറെയായി. പഴ്സും കാലിയായെന്ന് അവൾക്കറിയില്ലല്ലോ. കൊറോണ എന്ന ഒരു ചെറിയ വൈറസ് എല്ലാം കീഴ്മേൽ മറിച്ചിരിക്കുന്നു. ഒരു നാടകട്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഓണത്തോടു കൂടി തുടങ്ങുന്നു സീസൺ. മാസങ്ങൾ നീണ്ടുനിൽക്കുന്ന റിഹേഴ്സലുകൾക്കൊടുവിൽ തട്ടിൽ കയറുന്ന നാടകം ഒരു അറുപത് എഴുപത് സ്റ്റേജുകളിൽ കളിച്ചെങ്കിലേ എന്തെങ്കിലും പ്രയോജനമുള്ളൂ.
മുതലാളിക്കും, അതേപോലെ തന്നെ അതിലെ കലാകാരന്മാർക്കും. ഇപ്രാവശ്യം ആയിരക്കണക്കിന് സ്റ്റേജുകളാണ് നഷ്ടമായത്. വിഷു, അമ്പലങ്ങളിലെ ഉത്സവങ്ങൾ എല്ലാം ഇത്തവണ നഷ്ടമായി. വിവിധ കലാസാംസ്കാരിക സംഘടനകളുടെ വാർഷിക പരിപാടികൾ ഈ വർഷം വേണ്ടെന്ന് വയ്ക്കുകയും കൂടി ചെയ്തതോടെ അടുപ്പിൽ തീ പുകയണമെങ്കിൽ കടം വാങ്ങണമെന്ന സ്ഥിതിയായി.
ഇന്നത്തെ സാഹചര്യത്തിൽ ആരു കടം തരാനാണ്?
മൂത്ത കുട്ടിക്ക് മൂന്നു നാലു ദിവസമായി പനിയുണ്ട് എന്നു ഭാര്യ പറയുന്നുണ്ട്. പന്ത്രണ്ടു വയസ്സു പ്രായമേയുള്ളൂ എങ്കിലും പ്രായത്തിൽ കവിഞ്ഞ പക്വതയാണവൾക്ക്. ഒരു കാര്യത്തിനും ബുദ്ധിമുട്ടിക്കില്ല. ഫീസ് കൊടുക്കാത്തതിന് ക്ളാസിനു പുറത്തു നിർത്തിയാലും വീട്ടിൽ വന്നു പറയില്ലവൾ. ആശുപത്രിയിൽ കൊണ്ടു പോകാമെന്ന് കരുതി യെങ്കിലും ഈ ഒറ്റപ്പെടൽ കാലത്ത് പോലീസിനെ പേടിച്ച് പുറത്തിറങ്ങാൻ തോന്നിയില്ല. സർക്കാർ ആശുപത്രി കുറെ ദൂരെയാണ്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോകാൻ പണമൊട്ടില്ല താനും.
അകത്തുനിന്ന് ഉയർന്ന ഭാര്യയുടെ നിലവിളി അയാളെ മനോരാജ്യത്തിൽ നിന്നുണർത്തി. എന്റെ പിറകിൽ ഇരുന്നിരുന്ന ഇവൾ എപ്പോൾ അകത്തു പോയി? അകത്തേക്കോടുമ്പോൾ മകളെ കോരിയെടുത്തു കൊണ്ട് വെളിയിലേക്ക് വരുന്ന ഭാര്യ. കൈകളിൽ ശ്വാസം കിട്ടാതെ പിടയുന്ന പൊന്നുമോൾ. അവളുടെ കയ്യിൽ നിന്നും മോളെ പറിച്ചെടുത്തു വെളിയിലേക്ക് ഓടുമ്പോൾ പിന്നാലെ നിലവിളിച്ചു കൊണ്ട് ഭാര്യ.
സ്കൂളിൽ . മാസങ്ങൾ ആയിട്ടും മോൾക്ക് രോഗം എവിടെ നിന്ന് പകർന്നു എന്ന ചോദ്യം മനസ്സിൽ തികട്ടി വന്നുവെങ്കിലും മോളുടെ ശ്വാസത്തിനു വേണ്ടിയുള്ള പിടച്ചിലിൽ അയാളുടെ ചങ്ക് നുറുങ്ങുകയും കാലുകളുടെ ചലനം പതിന്മടങ്ങ് വേഗത്തിലാവുകയും ചെയ്തു. അവളുടെ നെഞ്ചിലെ കുറുകൽ വർദ്ധിക്കുകയും ശരീരം തണുക്കുകയും ചെയ്തപ്പോൾ ഉള്ളിൽ നിന്നും പുറത്തേക്ക് വന്ന ഒരേങ്ങൽ അയാളുടെ തൊണ്ടയിൽ കുടുങ്ങിയടങ്ങി.
,,,, സ്മിത ജഗദീഷ്,,,
ജിദ്ദ: മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ഭരണഘടനയിൽ നിന്ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശമാക്കി പുനഃക്രമീകരിക്കുകയും ചെയ്ത ശേഷം അവിടെയുണ്ടായിക്കൊണ്ടിരിക്കുന്ന വികസനപരവും ജനോപകാരപ്രദവുമായ കാര്യങ്ങൾ ഉയർത്തിക്കാട്ടി ജിദ്ദയിൽ അരങ്ങേറിയ “കശ്മീർ വെബിനാർ” കേന്ദ്രത്തിലെ എൻ ഡി എ സർക്കാർ കൈകൊണ്ട ചരിത്രപരമായ തീരുമാനം കശ്മീരിനും കാശ്മീരികൾക്കും വലിയ അനുഗ്രഹമായെന്ന് സമർത്ഥിച്ചു. ജമ്മു കശ്മീരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ മേഖലകളിലെ വികസനങ്ങളും അതുവഴി ജനങ്ങളുടെ സമീപനങ്ങളിൽ […]
എഡ്ജ്ബാസ്റ്റണ്: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ സ്വര്‍ണം സ്വന്തമാക്കി. അവസാന നിമിഷം വരെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന മത്സരം, ഒടുവില്‍ ഓസീസ് ബൗളര്‍മാര്‍ പിടിച്ചെടുക്കുകയായിരുന്നു. സ്കോര്‍: ഓസ്ട്രേലിയ 20 ഓവറില്‍ എട്ട് വിക്കറ്റിന് 161, ഇന്ത്യ 19.3 ഓവറില്‍ 152 ഓള് ഔട്ട്. 41 പന്തില്‍ 61 റണ്‍സെടുത്ത ബെത്ത് മൂണിയാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി രേണുക സിങും, സ്നേഹ് റാണയും രണ്ട് വിക്കറ്റ് വീതവും, ദീപ്തി ശര്‍മയും, […]
തിരുവനന്തപുരം: കേശവദാസപുരത്ത് 60കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മനോരമ എന്ന സ്ത്രീയാണ് മരിച്ചത്. സമീപത്തെ വീട്ടിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായിട്ടുണ്ട്. ഇയാൾക്ക് ഒപ്പം താമസിക്കുന്ന മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്.
ഫ്ളോറിഡ: അഞ്ചാം ടി20യില്‍ വിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു. വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് പുറത്തായി. 40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷന്‍ കിഷന്-11, ദീപക് ഹൂഡ-38, സഞ്ജു സാംസണ്-15, ഹാര്‍ദ്ദിക് പാണ്ഡ്യ-28, ദിനേശ് കാര്‍ത്തിക്-12, അക്സര്‍ പട്ടേല്‍-9, ആവേശ് ഖാന്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. […]
പട്ന: എന്‍ഡിഎയുമായി പിണങ്ങി നില്ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ജെഡിയു എംപിമാരെ നിതീഷ് പട്നയിലേക്ക് വിളിപ്പിച്ചു. ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങളെ ചൊല്ലി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.
കുവൈറ്റ് സിറ്റി: വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ സംഗമത്തിന് ഇന്ന് കുവൈറ്റ് സാക്ഷിയാകും. രാത്രി 10 മുതല്‍ സൂര്യോദയം വരെയുള്ള സമയങ്ങളിലാണ് ഈ അപൂര്‍വ പ്രപഞ്ച വിസ്മയത്തിന് കുവൈറ്റിന്റെ ആകാശം സാക്ഷിയാവുകയെന്ന് അൽ ഉഐജീരി സയന്റിഫിക് സെന്റർ അറിയിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ട് ഇത് കാണാം. കാഴ്ചയില്‍ ഇരു ഗ്രഹങ്ങളും ചേർന്ന് നിൽക്കുന്നതായി തോന്നാമെങ്കിലും ഏകദേശം 60 കോടി കിലോമീറ്ററുകൾ അകലെയാണു ഇവ തമ്മിലുള്ള ദൂരം എന്ന് കേന്ദ്രത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് […]
കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. മേപ്പയൂർ സ്വദേശി ദീപക്കിന്റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.
കൽപറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.
മനാമ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ലോകമെമ്പാടും ആരംഭിച്ച ഒഐസിസി മെമ്പർഷിപ്പ് വിതരണം ബഹ്റൈനിലും ആരംഭിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡന്റ് രവി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുതിർന്ന അംഗം സി.പി. വർഗീസിന് ആദ്യ മെമ്പർഷിപ് നൽകി നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് കൺവീനർ റഷീദ് കുളത്തറ മെമ്പർഷിപ്പ് വിതരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ […]