ഉണ്ണീശോപ്പുല്ല് (കവിത)

New Update

publive-image

Advertisment

വൃശ്ചികമെറിഞ്ഞമരതകവിത്തുകള്‍
മെല്ലെമെല്ലെപൊട്ടികിളിര്‍ത്തിവിടെ-
ല്ലാമൊരുമരതകക്കാടായി..
പുലരിയിലതിന്‍തുമ്പില്‍മിഴിതുറന്നൊ-രീതാരകങ്ങളാരതിപൂക്കളായി
കുളിരുംധനുമാസരാവിലൊരുനാള്‍
കാലിത്തൊഴുത്തില്‍പുല്‍മെത്തയിലു- ദിച്ചുയര്‍ന്നൊരലൗകികതേജസ്സിന്‍
സ്മരണയുണര്‍ത്തിതഴുകിനിന്നു.
പരന്നൊഴുകിയാദിവ്യപ്രഭയര്‍ക്കനും ചന്ദ്രികയുമൊളിവീശുന്ന
മുപ്പാരിടങ്ങളിലുംകീര്‍ത്തിയായി.

ഇന്നുഞാനെന്നുണ്ണിയ്ക്കായി
മെനയുന്നുണ്ടൊരുപുല്‍ക്കൂടിവിടെ
പതിവായെന്നുമുണ്ണിയ്ക്ക്തല്‍പവു-
മായെത്തുന്നീഉണ്ണീശ്ശോപ്പുല്ലാല്‍...
ആശ്ചര്യമല്ലാതിതുവേറെന്തുപറയു-
മീപുല്‍ക്കൊടികളാതിരുപ്പിറവി
യോര്‍ത്തിങ്ങെത്തുവാന്‍..!

 

cultural
Advertisment