ഡല്‍ഹി: ലഖിംപുര്‍ കേസിൽ തല്‍സ്ഥിതി റിപ്പോര്‍ട്ട് വൈകിയതില്‍ സുപ്രീംകോടതിക്ക് അതൃപ്തി. 34 സാക്ഷികളില്‍ നാലുപേരുടെ മാത്രം മൊഴിയെടുത്തതില്‍ വിശദീകരണം തേടി. സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കാന്‍ യുപി സര്‍ക്കാരിന് നിര്‍ദേശം നൽകി.
കേസ് 26ന് പരിഗണിക്കും. അതിന് മുന്‍പ് സാക്ഷിമൊഴികളെല്ലാം രേഖപ്പെടുത്തണം. അന്വേഷണം അവസാനിക്കാത്ത കഥയായി മാറരുതെന്നും കോടതി താക്കീത് നൽകി.