തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിനോട് മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചതായി മൊഴി. സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയായ സിജി വിജയനാണ് മൊഴി നൽകിയത്.
സ്വപ്നയെ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നാണ് മൊഴി. ശബ്ദരേഖ ചോർന്നത് അന്വേഷിച്ച സംഘത്തിനാണ് സിജി മൊഴി നൽകിയത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായുള്ള സ്വപ്നയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻറെയും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻറെയും മൂന്നു മന്ത്രിമാരുടെയും പ്രേരണയെത്തുടർന്നാണു യുഎഇ കോൺസുലേറ്റിൻറെ സഹായത്തോടെ വിദേശത്തേക്കു ഡോളർ കടത്തിയതെന്നു സ്വപ്ന സുരേഷ് മൊഴി നൽകിയിട്ടുണ്ടെന്നു കസ്റ്റംസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരന്നു.