താനൂർ: മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന എൻജിനുകൾ മോഷ്ടിക്കുന്നത് പതിവാക്കിയയാളെ ഒടുവിൽ താനൂർ പൊലീസ് കുടുക്കി.ഒരു വർഷത്തിനിടെ പതിനഞ്ചോളം എൻജിനുകൾ മോഷ്ടിച്ച താനൂർ കോർമ്മാൻ കടപ്പുറം സ്വദേശി സഹദി(25)നെയാണ് പിടികൂടിയത്.പ്രതിയിൽ നിന്നും നാല് എൻജിനുകൾ കണ്ടെടുത്തു.
താനൂർ സ്വദേശിയുടെ ഒരു ലക്ഷം രൂപ വിലയുള്ള എൻജിനും എളാരം കടപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള എൻജിനും മോഷണം പോയിരുന്നു.
അന്വേഷണമാരംഭിച്ച പൊലീസ് നൂറ്റി അമ്പതോളം സി.സി.ടി.വി കാമറകൾ പരിശോധിച്ചു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഭാഗങ്ങളിൽ എൻജിൻ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സ്ഥാപനങ്ങളിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവ് പിടിയിലായത്.