Advertisment

കുഞ്ഞിനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് അപേക്ഷ ഫോറത്തില്‍ രേഖപ്പെടുത്തണം. അതിനാല്‍ തന്നെ പീഡിപ്പിച്ച മുന്‍വൈദികനെ വിവാഹം കഴിക്കണം ! കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയുടെ വിചിത്ര വാദം സുപ്രീംകോടതി എങ്ങനെ തീര്‍പ്പാക്കുമെന്ന് ആകാംഷ. കേസില്‍ പ്രതിയായപ്പോള്‍ പീഡനവും ഗര്‍ഭവും ഇരയുടെ പിതാവില്‍ കെട്ടിവയ്ക്കാന്‍ നീക്കം നടത്തിയ പ്രതിയുടെ മനോഭാവം മാറിയതിനു പിന്നിലും ശിക്ഷയിളവ് ലക്ഷ്യമിട്ടോ ? ഹൈക്കോടതി ഓടിച്ച കേസില്‍ ഇരയെ ഇറക്കി റോബിന്‍ വടക്കുംഞ്ചേരിയുടെ പുതിയ നീക്കം. ശിക്ഷ ഇളവ് നേടി ഇരയെ പറ്റിച്ച് വിദേശത്തുകടക്കാനോ മുന്‍ വൈദികന്റെ പ്ലാന്‍ ?

New Update

publive-image

Advertisment

കോഴിക്കോട് : 'കുഞ്ഞിന് നാല് വയസായി. സ്‌കൂളില്‍ ചേര്‍ക്കാറായി. അച്ഛന്റെ പേര് അപേക്ഷ ഫോറത്തില്‍ രേഖപ്പെടുത്തണം. അതിനാല്‍ വിവാഹം ആവശ്യമാണ്.'

കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി ഇന്നു സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പ്രധാന വാദമാണിത്. ഇതു മുന്‍നിര്‍ത്തിയാണ് പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചത്. വൈദീകനെ വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടി കോടതിയില്‍ പറയുന്നു.

ഇരയുടെ ആവശ്യം ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും. നേരത്തെ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇര ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇരയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഫാദര്‍ റോബിന്‍ വടക്കുംചേരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ഈ വാദം കോടതി തള്ളി. അന്നു ഹൈക്കോടതിയെ സമീപിച്ചത് റോബിന്‍ വടക്കുംഞ്ചേരിയായിരുന്നു. ശിക്ഷ കുറയ്ക്കാനായി റോബിന്‍ വടക്കുംഞ്ചേരി നടത്തുന്ന ശ്രമങ്ങളാണ് ഇതെല്ലാമെന്ന വാദം അംഗീകരിച്ചായിരുന്നു കോടതി അന്നു ആ ഹര്‍ജി തള്ളിയത്. ആറുമാസംമുമ്പായിരുന്നു ആ നീക്കം.

ഇതിന് എതിരെയാണ് ഇപ്പോള്‍ ഇരയെ തന്നെ ഇറക്കി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കും കുഞ്ഞിനും റോബിന്‍ വടക്കുംചേരിക്ക് ഒപ്പം താമസിക്കാന്‍ അവസരം ഒരുക്കണമെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹത്തിനായി റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നതാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം.

സുപ്രീംകോടതിയുടെ മുന്‍വിധിന്യായങ്ങളുടെ അടിസ്ഥാനത്തില്‍ ലൈംഗിക അതിക്രമക്കേസുകളില്‍ ഒത്തുതീര്‍പ്പുകളോ അയഞ്ഞ സമീപനമോ സ്വീകരിക്കാനാകില്ലെന്ന് റോബിന്‍ വടക്കുംചേരിയുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നെന്നാണ് വിചാരണക്കോടതി കണ്ടെത്തിയത്. വിവാഹത്തിന് നിയമപരമായ പവിത്രത നല്‍കുന്നത് കേസിലെ പ്രധാനവിഷയത്തില്‍ മുന്‍കൂര്‍ തീരുമാനം എടുത്തതിന് തുല്യമാകുമെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.

അതുകൊണ്ടുതന്നെ ഈ കേസില്‍ സുപ്രീംകോടതിയില്‍ നിന്നും മറിച്ചൊരു തീരുമാനമുണ്ടാകാനിടയില്ല. നേരത്തെ കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

അന്നു ഈ കേസ് പെണ്‍കുട്ടിയുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനായിരുന്നു വടക്കുംഞ്ചേരി ശ്രമിച്ചത്. ഇപ്പോഴും വൈദീകന്റെ നീക്കം കേസിലെ ശിക്ഷയില്‍ നിന്നും രക്ഷപെടാനാണെന്നും കോടതി അനുകൂല നിലപാട് സ്വീകരിച്ചാല്‍ ശിക്ഷ ഇളവു നേടി വിദേശത്തേക്ക് രക്ഷപെടുമെന്നും മറുവിഭാഗം പറയുന്നു.

fr. robin vadakancheri
Advertisment