റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ പള്ളികളിൽ നിയന്ത്രണം ഏർപ്പെടുത്തി. ബാങ്ക് വിളിക്കുന്നതോടെ പളളികൾ തുറക്കാം. നമസ്‌കാരത്തിന് ശേഷം 15 മിനിറ്റിനകം പള്ളി അടക്കണം.നേരത്തെ ബാങ്ക് വിളിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പള്ളികള്‍ തുറക്കാമായിരുന്നു. നമസ്ക്കാരം തുടങ്ങി അരമണിക്കൂര്‍ കൊണ്ട് അടക്കുകയും വേണമായിരുന്നു ഈ നിബന്ധനയാണ് മാറ്റിയിരിക്കുന്നത്.
പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ നിര്‍ബന്ധമായും എല്ലാവരും മാസ്ക് ധരിക്കണം. ജുമ നമസ്ക്കാരം ബാങ്കിന്റെ അരമണിക്കൂറിന് ശേഷം അടക്കണം. ജുമുഅയും നിസ്‌കാരവും പതിനഞ്ച് മിനിറ്റനകം തീർക്കണം.
സ്ഥിരം നടക്കുന്ന ഉദ്‌ബോധന ക്ലാസുകൾ പാടില്ല. നമസ്‌കരിക്കാനുള്ള മുസല്ലകൾ അതാത് ആളുകൾ കൊണ്ടുവരണം. നമസ്‌കരിക്കുന്നവർക്കിടയിൽ ഒന്നര മീറ്റർ അകലം പാലിക്കണം. പള്ളിയുടെ അകവും ശുചിമുറികൾ അതാത് സമയങ്ങളിൽ അണുമുക്തമാക്കണമെന്നും അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള പാലിക്കേണ്ട വിശദ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഇസ്ലാമിക കാര്യമന്ത്രാലയം പുറപെടുവിച്ചിരുന്നു.