സൗദി അറേബ്യ ആതിഥ്യമരുളിയ വിര്‍ച്വല്‍ ദ്വിദിന ജി 20 ഉച്ചകോടിക്ക് സമാപനമായി.

author-image
admin
New Update

റിയാദ്: സൗദി അറേബ്യ ആതിഥ്യമരുളിയ വിര്‍ച്വല്‍  ഓണ്‍ലൈന്‍ ജി 20 ഉച്ചകോടിക്ക് സമാപനമായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അവസരങ്ങള്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുത്തുകയെന്ന പൊതു ലക്ഷ്യം കൈവരിക്കുന്നതിനു ജി20 ഉച്ചകോടി അടിത്തറപാകിയതായി സമാപന പ്രസംഗത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ചൂണ്ടികാട്ടി.

Advertisment

publive-image

കാലാവസ്ഥ വ്യതിയാനങ്ങളുടെ പ്രത്യാഘാതം കുറക്കാന്‍ സര്‍ക്കുലര്‍ കാര്‍ബണ്‍ എക്കണോമി (സി.സി.ഇ) അവലംബിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തയാറാകണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു. ഊര്‍ജ ഉല്‍പാദനം സാധ്യമാക്കുന്നതിനും എനര്‍ജി മാര്‍ക്കറ്റിനെ കൂടുതല്‍ സ്ഥായിയും സുരക്ഷിതമാക്കുന്നതിനും ഈ സംവിധാനം സഹായിക്കും.

publive-image

ഭൂമിക്ക് സുരക്ഷയൊരുക്കുക എന്ന പ്രമേയത്തില്‍ നടന്ന ജി 20 ഉച്ചകോടിയുടെ സമാപന സെഷനില്‍ സൗദി അറേബ്യ സി.സി.ഇ നാഷണല്‍ പ്രോഗ്രാം നടപ്പിലാക്കുമെന്നും രാജാവ് വ്യക്തമാക്കി. പുനരുപയോഗ കാര്‍ബണ്‍ സാമ്പത്തിക പദ്ധതിയിലൂടെ ലോകമെമ്പാടുമുള്ള വ്യവസായ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്ന ഉച്ചകോടിയിലേക്ക് നിങ്ങളെ അഭിമാനപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്ന് ജി 20 രാഷ്ട്രത്തലവന്മാരെ അഭിസംബോധന ചെയ്താണ് സല്‍മാന്‍ രാജാവ് പ്രഭാഷണം തുടങ്ങിയത്.

publive-image

കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയില്‍നിന്ന് നാം കരകയറി വരികയാണ്. സൗദി അറേബ്യ ഒരു സര്‍ക്കുലര്‍ കാര്‍ബണ്‍ എക്കണോമി ദേശീയ പദ്ധതി പ്രഖ്യാപിക്കുകയാണെന്ന് സല്‍മാന്‍ രാജാവ് ജി 20 ഉച്ചകോടിയെ അറിയിച്ചു.വലിയ കൈയടിയോടെയാണ് രാജാവിന്‍റെ വാക്കുകളെ  അംഗ രാജ്യങ്ങള്‍ എതിരേറ്റത്.കോവിഡ് പശ്ചാത്തലത്തില്‍ നടന്ന ഉച്ചകോടി നിരവധി  തിരുമാനങ്ങള്‍ എടുത്തുകൊണ്ടാണ് റിയാദില്‍ സമാപനമായത്.

publive-image

Advertisment