Advertisment

തീയറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി: തീയറ്ററുകളുടെ പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 12 മുതല്‍ അര്‍ധരാത്രി 12 വരെയാക്കി

New Update

തിരുവനന്തപുരം: തീയറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. തീയറ്ററുകളുടെ പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 12 മുതല്‍ അര്‍ധരാത്രി 12 വരെയാക്കി. നേരത്തെ ഇത് രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയായിരുന്നു.

Advertisment

കോവിഡിനെത്തുടര്‍ന്ന് അടച്ചിട്ട തീയറ്ററുകള്‍ തുറന്നപ്പോള്‍ ഏര്‍പ്പെടുത്തിയ പ്രദര്‍ശന സമയ നിയന്ത്രണം മാറ്റാന്‍ കോവിഡ് കോര്‍ കമ്മിറ്റി സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ ഇന്ന് സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കി ഉത്തരവിറക്കിയത്. കഴിഞ്ഞ മാസങ്ങളില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കു സെക്കന്‍ഡ് ഷോ ഇല്ലാതിരുന്നതിനാല്‍ കാര്യമായ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഏകദേശം 30 സിനിമകളുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്.

തീയറ്റര്‍ വരുമാനത്തിന്‍റെ പകുതിയിലേറെയും സെക്കന്‍ഡ് ഷോകളില്‍ നിന്നാണെന്നും ആ ഷോയ്ക്കു മാത്രം അനുമതി നിഷേധിക്കുന്നതു ശാസ്ത്രീയമല്ലെന്നും ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഉള്‍പ്പെടെ സിനിമാ സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

തീയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം അനുവദിച്ചു ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അതു നടപ്പാക്കിയിരുന്നില്ല.

Advertisment