തോടനാലിലെ ബൈക്ക് മോഷണം; "കയ്യായും മുന്നയും അപ്പിച്ചക്കരയും" പിടിയിൽ

New Update

publive-image

തോടനാല്‍: തോടനാൽ അഞ്ഞിലിക്കാട്ടുവേലി ധനീഷിന്റെ വീട്ടുമുറ്റത്തുനിന്നും കഴിഞ്ഞ മാസം 29 ന് യമഹ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികളായ ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ വഞ്ചാങ്കൽ യുസഫിന്റെ മകൻ കയ്യാ എന്ന് വിളിക്കുന്ന ആഷിദ് (21), എരപ്പാംകുഴിയിൽ സുബൈറിന്റെ മകൻ മുന്ന എന്ന് വിളിക്കുന്ന മുനീർ(23), മാങ്കുഴക്കൽ ഫൈസലിന്റെ മകൻ അപ്പിച്ചക്കര എന്ന് വിളിക്കുന്ന സഹദ് (18) എന്നിവരെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പ യുടെ നിർദേശപ്രകാരം പാലാ ഡിവൈ. എസ്. പി. പ്രഫുല്ലചന്ദ്രന്റെ മേൽനോട്ടത്തിൽ പാലാ എസ്. എച്ച്. ഓ സുനിൽ തോമസും സംഘവും അറസ്റ്റ് ചെയ്തത്.

Advertisment

മോഷണം നടന്നതിന്റെ തലേ ദിവസം ആഷിദിന്റെ സഹോദരനു വേണ്ടി തോടനാലുനിന്നും ഒരു കാർ വില കൊടുത്തു വാങ്ങിയിരുന്നു. കാർ വാങ്ങുന്നതിനായി പ്രതികൾ മൂന്നു പേരും പോയിരുന്നു. യാത്രയിൽ വീട്ടുമുറ്റത്തു സൂക്ഷിച്ചിരുന്ന യമഹ ബൈക്ക് കണ്ട പ്രതികൾ അത് മോഷ്ടിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

പിറ്റേ ദിവസം സഹദിന്റെ ബൈക്കിൽ ഈരാറ്റുപേട്ടയിൽ നിന്നും തോടനാലെത്തി പ്രതികൾ മോഷണം നടത്തുകയായിരുന്നു. പിന്നീട് പ്രതികൾ പെട്രോൾ ടാങ്കിന്റെ കളർ മാറ്റി ഉപയോഗിച്ച് വരികയായിരുന്നു. ബൈക്ക് ആഷിദിന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു.

പ്രതികളായ ആഷിദ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും മുനീർ നിരവധി കഞ്ചാവ് കേസിലും പ്രതിയാണ്.

പാലാ എസ്. എച്ച് ഒ. സുനിൽ തോമസ്, പ്രിൻസിപ്പൽ എസ്. ഐ. ശ്യാംകുമാർ .കെ എസ്, എസ് ഐ മാരായ തോമസ് സേവിയർ, ഷാജി കുര്യാക്കോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉജ്വല, ഷെറിൻ സ്റ്റീഫൻ, സിവിൽ പോലീസ് ഓഫീസർമാരായ ജോജി, രഞ്ജിത്,ബിജു എം,അനീഷ്,ടോണി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

kottayam news
Advertisment