എന്നെ ഇവിടുന്ന് കൊണ്ട് പോകണം, എനിക്ക് ഇവിടെ പറ്റൂല്ല; ഞങ്ങൾ പോയി അവളെ കൊണ്ടുവന്നു, അവനോട് ചോദിച്ചപ്പോൾ കൊണ്ടുപൊയ്‌ക്കോളാനും പറഞ്ഞു; ഇവിടെ വന്ന ശേഷം അവൾ ഹാപ്പിയായിരുന്നു; ഫൈറൂസിന്റെ പിതാവിന്റെ വാക്കുകൾ

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍: എന്നെ ഇവിടുന്ന് കൊണ്ട് പോകണം. എനിക്ക് ഇവിടെ പറ്റൂല്ല. ഞങ്ങൾ പോയി അവളെ കൊണ്ടുവന്നു. അവനോട് ചോദിച്ചപ്പോൾ കൊണ്ടുപൊയ്‌ക്കോളാനും പറഞ്ഞു. അവനും അവന്റെ വീട്ടുകാരും മോളെ ബുദ്ധിമുട്ടിച്ചു.

Advertisment

publive-image

ഇവിടെ വന്ന ശേഷം അവൾ ഹാപ്പിയായിരുന്നു. ഇടയ്ക്ക് അവൻ വിളിക്കും വിഡിയോ കോളിൽ കുഞ്ഞിനെ കാണും. ഫോൺ വയ്ക്കും. അവസാനം വന്ന കോളിന് ശേഷമാണ് മകൾ ഇത് ചെയ്തത്..’ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച ഫൈറൂസിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെയാണ്.

ഭര്‍ത്താവിന്റെ ഫോണ്‍ വന്നതിനു പിന്നാലെ, ഫൈറൂസ് തൂങ്ങിമരിച്ചെന്ന് വീട്ടുകാര്‍ പറയുന്നു. നാലു മാസം പ്രായമുള്ള കുഞ്ഞുണ്ട് ഇവര്‍ക്ക്. മരണം ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കളുടെ പരാതി. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു മരണം. ഭര്‍ത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ജാഫര്‍ വിദേശത്താണ്. ഒന്നര വര്‍ഷം മുമ്പായിരുന്നു ജാഫര്‍, ഫൈറൂസിനെ വിവാഹം കഴിച്ചത്. നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്. വിവാഹ ശേഷം ജാഫറിനൊപ്പം വിദേശത്തായിരുന്നു ഫൈറൂസ്. ഗര്‍ഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീ‍ഡനത്തിന് ഇരയായതെന്ന് ബന്ധുക്കള്‍ പറയുന്നു. പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റേയും കുടുംബത്തിന്റേയും പെരുമാറ്റം മോശമായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് മാതാപിതാക്കള്‍ കൂട്ടിക്കൊണ്ടുവന്നു. ഇതിനു ശേഷം, ഫോണിലൂടെ നിരന്തരം ഭീഷണിയായിരുന്നു. ഭര്‍ത്താവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഫോണിലെ സംഭാഷണങ്ങള്‍ തെളിവായി പൊലീസിന് കൈമാറി.

Advertisment