Advertisment

'ട്രാഫിക്ക് പിഴ ചുമത്തലിന് സ്വകാര്യ കമ്പനി'; ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാരിന്‍റെ  ശ്രമമെന്ന് ചെന്നിത്തല

New Update

തിരുവനന്തപുരം: ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച്‌ പൊലീസിന് നല്‍കാനുള്ള ചുമതലയില്‍ നിന്ന് സിഡ്കോയെ നീക്കി സ്വകാര്യ കമ്പനിയായ മീഡിയട്രോണിക്സിന് നല്‍കിയെന്നും സ്വകാര്യ കമ്പനികളെ ഉപയോഗിച്ച്‌ ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാരിന്‍റെ  ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Advertisment

publive-image

പിഴത്തുകയുടെ 90 ശതമാനവും സ്വകാര്യ കമ്പനിക്ക് സേവന അറ്റകുറ്റപ്പണി നിരക്കായും ബാക്കി 10 ശതമാനം സര്‍ക്കാരിനും ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ഇതിനുള്ള പദ്ധതി ഡി.ജി.പി തയാറാക്കി. തത്ക്കാലം ഈ പദ്ധതിയില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചില്ലെന്നും കെല്‍ട്രോണുമായി ചേര്‍ന്നാണ് തട്ടിപ്പെന്നും ചെന്നിത്തല പറഞ്ഞു.

10 വര്‍ഷത്തേക്കാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. രണ്ട് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. മുമ്പേ തന്നെ വിവാദത്തിലായ ബിനാമി കമ്പനി ഗാലക്സിയോണാണ് ഇതിന് പിന്നില്‍. ഗാലക്സിയോണ്‍ കമ്ബനിയുടെ രണ്ട് ഡയറക്ടര്‍മാര്‍ കരിമ്ബട്ടികയിലാണെന്നും ഇത്തരം വലിയ കരാറുകള്‍ ഏറ്റെടുക്കാന്‍ മാത്രം മുന്‍പരിചയമില്ലാത്ത കമ്പനിക്ക് ലാഭമുണ്ടാക്കാനാണ് പദ്ധതിയെന്നും ചെന്നിത്തല ആരോപിച്ചു.

traif penality
Advertisment