/sathyam/media/media_files/2025/11/05/pan1-2025-11-05-18-41-25.jpg)
പാണ്ടിപ്പത്ത്, സാഹസികർ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികൾക്കു വ്യത്യസ്ത അനുഭവം പകരുന്ന ഇടമാണ് അഗസ്ത്യാർകൂടത്തിനു താഴെ, പേപ്പാറ വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്ന പാണ്ടിപ്പത്ത്.
/filters:format(webp)/sathyam/media/media_files/2025/11/05/pan6-2025-11-05-18-45-11.jpg)
പുലികളും കാട്ടുപോത്തും ആനക്കൂട്ടങ്ങളും സിംഹവാലൻ കുരങ്ങുകളും കരടികളുമെല്ലാം വിഹരിക്കുന്ന പ്രദേശം കൂടിയാണ് പാണ്ടിപ്പത്ത് എന്നോർക്കുക! ജാഗ്രതയോടെ വേണം മല കയറാൻ. പാണ്ടിപ്പത്ത് അതിരു പങ്കിടുന്നത് തമിഴ്നാടിന്‍റെ മുണ്ടൻതുറൈ കടുവാ സംരക്ഷണകേന്ദ്രവുമയാണ്.
/filters:format(webp)/sathyam/media/media_files/2025/11/05/pan2-2025-11-05-18-46-05.jpg)
തിരുവനന്തപുരത്തു നിന്ന് ബോണക്കാട് എത്തുക. അവിടെ നിന്ന് പതിനഞ്ചു കി.മീ. സഞ്ചരിച്ചു വേണം പാണ്ടിപ്പത്ത് എത്താൻ.
കുത്തനെയുള്ള കയറ്റവുമിറക്കവുമെല്ലാം കഴിഞ്ഞാൽ മനോഹരമായ പുൽമേടുകൾ നിറഞ്ഞ പ്രദേശം കാണാം.
തലസ്ഥാനഗരിയുടെ കുടിവെള്ള സ്രോതസായ കരമനയാറിന്‍റെ തുടക്കം കാണാം. ഉച്ച കഴിഞ്ഞാൽ മഞ്ഞുമൂടി കിടക്കുന്ന പ്രദേശമാണ് പാണ്ടിപ്പത്ത്.
/filters:format(webp)/sathyam/media/media_files/2025/11/05/pan4-2025-11-05-18-46-50.jpg)
പാണ്ടിപ്പത്തിലേക്കു സഞ്ചാരികൾക്കു നേരേ പ്രവേശിക്കാൻ കഴിയില്ല. വനംവകുപ്പിന്‍റെ അനുമതിയോടെയാണ് പാണ്ടിപ്പത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുക.
വനം വകുപ്പ് പ്രത്യേക ടൂർ പാക്കേജ് ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത്, നിശ്ചിത ഫീസും അടയ്ക്കണം. വനം വകുപ്പിന്‍റെ വാച്ചർമാർ ആയിരിക്കും ഗൈഡുകളായി കൂടെയുണ്ടാകുക.
/filters:format(webp)/sathyam/media/media_files/2025/11/05/pan3-2025-11-05-18-48-34.jpg)
രാജഭരണകാലത്ത് കേരളവും തമിഴ്നാടുമായി ബന്ധിക്കുന്ന പാത പാണ്ടിപ്പത്തിലൂടെ ഉണ്ടായിരുന്നു. ബോണക്കാട്ട് നിന്നു തുടങ്ങി മധുര ജില്ലയിൽ അവസാനിക്കുന്നതായിരുന്നു പാത. പാണ്ടിപ്പത്തിലേക്ക് തിരുവനന്തപുരത്തു നിന്ന് അറുപതു കി.മീ. ഉണ്ട്.
വിതുര-ബോണക്കാട് വഴിയാണ് യാത്ര. പാണ്ടി എന്നാൽ പാണ്ടിനാട് അഥവാ തമിഴ്നാട് എന്നർഥം. പത്ത് എന്നാൽ പത്ത്. അതായത്, കല്ലാർ മേഖലയിൽ നിന്ന് പത്ത് മൈൽ ദൂരമാണ് പണ്ടിപ്പത്തിലേക്കുള്ളത്. അങ്ങനെയാണ് ഈ സ്ഥലത്തിന് പാണ്ടിപ്പത്ത് എന്നു പേരുവരാൻ കാരണമെന്നും പറയപ്പെടുന്നു.
/filters:format(webp)/sathyam/media/media_files/2025/11/05/pan1-2025-11-05-18-49-30.jpg)
സാഹസികത ഇഷ്ടപ്പെടുന്നവരാണോ, എങ്കിൽ വരൂ, പാണ്ടിപ്പത്തിന്‍റെ വശ്യസൗന്ദര്യം ആസ്വദിക്കാൻ...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us